കാസർകോട്: കൊല്ലം കൊട്ടിയം സ്വദേശി രാധാകൃഷ്ണന്റെ മകൾ നീതു കൃഷ്ണന്റേത് (32) കൊലപാതകമാണെന്ന് തെളിഞ്ഞു. യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുക്കിയ ശേഷം തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന് വ്യക്തമായത്.
നീതുവിനെ കൊന്ന ശേഷം വീട് പൂട്ടി സ്ഥലം വിട്ട ആൺ സുഹൃത്ത് വയനാട് കല്പറ്റ സ്വദേശി ആന്റോ സെബാസ്റ്റ്യനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി ബദിയടുക്ക എസ്.ഐ കെ.പി.വിനോദ് കുമാർ പറഞ്ഞു.പോസ്റ്റുമോർട്ടത്തിന് ശേഷം നീതുവിന്റെ സഹോദരന് വിട്ടുകൊടുത്ത മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബദിയടുക്ക ഏൽക്കാനയിലുള്ള റബ്ബർ എസ്റ്റേറ്റിനുള്ളിലെ ഇവർ താമസിച്ചിരുന്ന ഓടിട്ട വീട്ടിനുള്ളിൽ ആണ് നീതുകൃഷ്ണയുടെ മൃതദേഹം കിടന്നിരുന്നത്. അകത്തെ മുറിയുടെ മൂലയിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
എസ്റ്റേറ്റ് മാനേജരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ബദിയടുക്ക പൊലീസ് അന്വേഷണം തുടരുകയാണ് . വീട് പൂട്ടി മുങ്ങിയ ആന്റോ സെബാസ്റ്റ്യൻ എത്തിപ്പെടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ എല്ലാം തിരച്ചിൽ നടത്തുകയാണ് പൊലീസ് സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |