തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചിന്തൻശിബിരവുമായി ബന്ധപ്പെട്ട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്തിനെതിരായ പീഡന പരാതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്ര്. പരാതി ലഭിച്ചാൽ എല്ലാ നിയമസഹായവും ലഭ്യമാക്കുമെന്നും പോസ്റ്രിലുണ്ട്. നിജസ്ഥിതി അറിയിക്കേണ്ടത് പരാതിക്കാരിയാണ്. കുറ്രക്കാരൻ ആരായാലും സംരക്ഷിക്കില്ല.
പാലക്കാട്ട് നടന്ന ചിന്തൻശിബിര പ്രതിനിധിയായ വനിതയോട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യപിച്ചെത്തിയ വിവേകിനെതിരെ ഗുരുതരമായ പീഡന ആരോപണങ്ങളാണ് കത്തിലുള്ളത്. ദളിത് വിഭാഗത്തിൽ നിന്നുള്ള താൻ സംഘടനയിൽ പലവിധ ബുദ്ധിമുട്ടുകളും നേരിടുന്നതായും മറ്റു പല വനിതാ പ്രവർത്തകരും സമാനപ്രശ്നം നേരിടുന്നുണ്ടെന്നുമാണ് കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി പുഷ്പലതയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ പ്രകാരം ദേശീയ സെക്രട്ടറി വിവേകിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി. എന്നാൽ പരാതി കിട്ടി ദിവസങ്ങളായിട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇത് പൊലീസിന് കൈമാറാൻ തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |