കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിലെ മുഴുവൻ നഷ്ടവും കണക്കാക്കി വിശദമായ സത്യവാങ്മൂലം നൽകാൻ സർക്കാരിനു ഹൈക്കോടതി നിർദ്ദേശം. നാശനഷ്ടങ്ങൾക്ക് കാരണക്കാരായവരുടെ വസ്തുവകകൾ കണ്ടുകെട്ടുന്ന നടപടിയുടെ പുരോഗതിയടക്കം അറിയിക്കണമെന്ന് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. കേസ് മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കും.
ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ 86,61,755 രൂപയുടെ പൊതുമുതലും 16,13,020 രൂപയുടെ സ്വകാര്യ സ്വത്തും നശിപ്പിക്കപ്പെട്ടതായും റവന്യൂ റിക്കവറി നടപടി ആരംഭിക്കാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയതായും സർക്കാർ ബോധിപ്പിച്ചിരുന്നു. കെ.എസ്.ആർ.സിക്കുണ്ടായ നഷ്ടങ്ങൾക്കു പുറമേയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |