കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി കെ.മുരളീധരനു വേണ്ടി കോഴിക്കോട്ട് വീണ്ടും പോസ്റ്ററുകൾ. തൃശൂരിലെ തോൽവിയുടെ ഉത്തരവാദിത്വം പാർട്ടിക്കാണെന്ന് വ്യക്തമാക്കി, കെ.മുരളീധരൻ ഡൽഹിയിലിരിക്കുമ്പോഴാണ് കോഴിക്കോട് നഗരത്തിൽ വ്യാപകമായി പോസ്റ്ററുകളും ബോർഡുകളും ഉയർന്നിരിക്കുന്നത്. 'പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്...തിരിച്ചുവരും ഒരു കൊടുങ്കാറ്റായി...' എന്നാണ് പോസ്റ്ററിലേയും ബോർഡുകളിലേയും വാചകങ്ങൾ.
തൃശൂരിലെ തോൽവിയോടെ മുരളീധരനെ ഒതുക്കാൻ ഏതെങ്കിലും കോണിൽ നിന്ന് പ്രവർത്തനമുണ്ടാവുന്നെങ്കിൽ അത് നിറുത്തണമെന്നുള്ള മുന്നറിയിപ്പാണ് പാർട്ടിക്ക് പോസ്റ്ററുകൾ നൽകുന്നത്. കഴിഞ്ഞ ദിവസം കേരളത്തിലങ്ങോളം മുരളീധരനായി പോസ്റ്ററുകളുയർന്നിരുന്നു. ' നയിക്കാൻ നായകൻ വരട്ടെ..' എന്ന തലക്കെട്ടിലായിരുന്നു അത്. പതിവ് പോസ്റ്ററുകൾ കൈയെഴുത്തുകളായിരുന്നെങ്കിൽ തിരുവനന്തപുരത്തടക്കം പ്രിന്റ് ചെയ്ത പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |