SignIn
Kerala Kaumudi Online
Thursday, 08 August 2024 10.44 AM IST

ഓട്ടോമാറ്റിക്ക് ഗേറ്റ് അപകടം ഐ.എസ്.ഒ ചട്ടങ്ങൾ കടലാസിലുറങ്ങുന്നു

ki

തിരുവനന്തപുരം: മലപ്പുറം, തിരൂരിൽ ഒമ്പതു വയസുകാരന്റെ ദാരുണാന്ത്യത്തിന് പിന്നാലെ ഓട്ടോമാറ്റിക്ക് ഗേറ്റുകളുടെ സുരക്ഷിതത്വം ആശങ്കയാകുന്നു. ഗേറ്റ് സ്ഥാപിക്കുമ്പോൾ പലയിടത്തും ഐ.എസ്.ഒ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്നാണ് പ്രധാന പരാതി. വിദേശത്ത് നിന്നാണ് കേരളത്തിലെത്തിയ ട്രെൻഡാണ് ഓട്ടോമാറ്റിക്ക് ഗേറ്റുകൾ. ധനകാര്യസ്ഥാപനങ്ങളിലാണ് ഇവ പ്രയോജനമാകുന്നത്.

നൈപുണ്യമില്ലാത്തവർ ഗേറ്റുണ്ടാക്കുന്നതും പ്രധനാ പ്രശ്നമാണ്. ഡോറിനിടയിൽപ്പെട്ട് കഴുത്തൊടിഞ്ഞാണ് തിരൂർ സ്വദേശി ​മു​ഹ​മ്മ​ദ് ​സി​നാ​ൻ മരിച്ചതെന്നാണ് പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്. കുട്ടികളും മുതിർന്നവരുമുള്ള വീട്ടിൽ ഇത്ര വേഗത്തിലടയുന്ന ഗേറ്റ് സ്ഥാപിക്കുന്നത് സുരക്ഷിതമല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഗുണമേന്മയുള്ള സെൻസറുപയോഗിക്കാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ചില ഗേറ്റിൽ സെൻസറുമുണ്ടാവില്ല. കുട്ടികളുള്ള വീട്ടിലെ ഓട്ടോമാറ്റിക്ക് ഗേറ്റ് അടയുമ്പോൾ ഉച്ചത്തിൽ ശബ്ദം കേൾക്കുന്ന രീതിയിൽ രൂപകല്പന ചെയ്യണം. മനുഷ്യരോ തടസങ്ങളോ വന്നാൽ തിരിച്ചറിയാതെ പോകുന്നതാണ് അപകടത്തിന് കാരണമാകുന്നത്. ലിഫ്റ്റിൽ ഈ സംവിധാനമുണ്ട്.

വേണ്ടത് സെൻസർ ഗേറ്റ്

 ഇടയ്‌ക്കിടയ്‌ക്ക് ഗേറ്റ് അറ്റകുറ്റപ്പണി നടത്തുക

 സെൻസറുള്ള ഗേറ്റുപയോഗിക്കുക

 കുട്ടികൾ ഗേറ്റിന് സമീപം ഒറ്റയ്‌ക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുക

 ഓട്ടോ റിവേഴ്സ് സംവിധാനമുള്ള ഗേറ്റ് രൂപകല്പന ചെയ്യുക

 വിശ്വാസ്യതയുള്ള കമ്പനികളുടെ ഗേറ്റുപയോഗിക്കുക

'ഓട്ടോമാറ്റിക്ക് ഗേറ്റുകളല്ല പ്രശ്നം. അവയുടെ തെറ്റായ രൂപകല്പനയാണ്".

- വിമൽ, സാങ്കേതിക വിദഗ്‌ദ്ധൻ, ജെൻറോബോട്ടിക്സ് സി.ഇ.ഒ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.