SignIn
Kerala Kaumudi Online
Friday, 07 November 2025 6.39 PM IST

മുഖ്യമന്ത്രി കുവൈറ്റിൽ, ഇന്ന് പൊതുസമ്മേളനം

Increase Font Size Decrease Font Size Print Page
kuwa

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിന് കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം. കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽസബാഹ് മുഖ്യമന്ത്രിയെ അൽ ബയാൻ പാലസിൽ സ്വീകരിച്ചു. കുവൈറ്റ് ധനകാര്യ മന്ത്രിയും ഇൻവെസ്റ്റ്‌മെന്റ് അതോറിട്ടി ചെയർമാനുമായ ഡോ. സബീഹ് അൽ മുഖൈസിമും സന്നിഹിതനായിരുന്നു.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് കൂടിക്കാഴ്ചയിൽ പരാമർശിച്ചു. കുവൈറ്റിന്റെ പുനനിർമ്മാണത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിവരുന്ന സേവനങ്ങളെ ശൈഖ് ഫഹാദ് പ്രശംസിച്ചു. കേരളീയ സമൂഹത്തിന് കുവൈറ്റ് ഭരണകൂടം നൽകിവരുന്ന സഹകരണത്തിനും പിന്തുണയ്ക്കും ആഭ്യന്തര മന്ത്രികൂടിയായ ഉപപ്രധാനമന്ത്രി ശൈഖ് ഫഹാദിനോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിലെ വിവിധ മേഖലകളിലെ നിക്ഷേപ സാഹചര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. ചീഫ് സെക്രട്ടറി ഡോ. ജയതിലക് , ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എന്നിവരും കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു.

കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിട്ടി ഡയറക്ടർ ബോർഡ് മെമ്പർ ശൈഖ് മിഷാൽ ജാബർ അൽ അഹ്മദ് അൽ സബാഹുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിക്ഷേപ സാദ്ധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്കായി കുവൈറ്റിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം കേരളം സന്ദർശിക്കുമെന്ന് ശൈഖ് മിഷാൽ മുഖ്യമന്ത്രിയെ അറിയിച്ചു.


നേരത്തെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും മലയാളം മിഷൻ, കല കുവൈറ്റ് ഭാരവാഹികളും ചേർന്ന് മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി.

ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 7ന് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈറ്റ് മലയാളികളെ അഭിസംബോധന ചെയ്യും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.