SignIn
Kerala Kaumudi Online
Thursday, 19 September 2024 3.29 PM IST

പ്രതികളുടെ വടിവാൾ ആക്രമണം: ആകാശത്തേക്ക് വെടിവച്ച് പൊലീസ്

Increase Font Size Decrease Font Size Print Page
11

തൃക്കാക്കര: അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ വടിവാൾ ആക്രമണത്തിന് തുനിഞ്ഞ പ്രതികൾക്കു നേരെ പൊലീസിന്റെ വെടിവയ്പ്. പ്രതികൾ കായലിൽ ചാടി രക്ഷപ്പെട്ടു.

കൊച്ചി സ്വദേശിയെ അടൂർ റസ്റ്റ് ഹൗസിൽ തടവിലാക്കി മർദ്ദിച്ച കേസിലെ പ്രതികളെ പിടികൂടാനെത്തിയ എറണാകുളം ഇൻഫോപാർക്ക് പൊലീസിനു നേരെയാണ് ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ കുണ്ടറ പടപ്പാക്കര കാരിക്കുഴിയിൽ ആക്രമണമുണ്ടായത്.

ഒളിവിലായിരുന്ന പ്രതി ലിബിൻ ലോറൻസിനെ പിടികൂടാനാണ് ഇൻഫോപാർക്ക് എസ്.എച്ച്.ഒ വിപിൻ ദാസിന്റെ നേതൃത്വത്തിൽ അഞ്ചംഗസംഘം ഇവിടെയെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്ത് കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യവേ പടപ്പാക്കരയിലെ ഒളിസ്ഥലത്തെക്കുറിച്ച് വെളിപ്പെടുത്തി. പ്രധാന പ്രതികളായ ആന്റണി ദാസും ലിയോ പ്ലാസിഡും ഇവിടെയുണ്ടെന്നും പറഞ്ഞു.

ഒറ്റപ്പെട്ട, പ്രശ്നമേഖലയായ ഇവിടേക്ക് വരാൻ കുണ്ടറ സ്റ്റേഷനിലെ പൊലീസുകാർ തയ്യാറായില്ലെങ്കിലും ഇൻഫോപാർക്ക് പൊലീസ് സംഘം ഉടനെ പുറപ്പെട്ടു. ഇവർ ഒളിയിടം വളഞ്ഞപ്പോൾ പിൻവാതിൽ വഴി പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച സീനിയർ സി.പി.ഒ. മുരളീധരനും സി.പി.ഒ ജയകുമാറിനും നേരെയാണ് വടിവാൾ വീശി ആക്രമണത്തിന് മുതിർന്നത്. ഇതുകണ്ട് വിപിൻദാസ് സർവീസ് റിവോൾവറിൽ നിന്ന് ആറ് റൗണ്ട് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഉടൻ പ്രതികൾ ഇരുവരും തൊട്ടടുത്ത കായലിൽ ചാടി രക്ഷപ്പെട്ടു. സി.പി.ഒമാരായ സിജിറാം, സനീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. മണിക്കൂറുകൾ തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിന് കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്. ആന്റണി ദാസും ലിയോ പ്ലാസിഡും കുപ്രസിദ്ധ കുറ്റവാളികളാണെന്ന് ഇൻസ്പെക്ടർ വിപിൻ ദാസ് പറഞ്ഞു.

• ഗസ്റ്റ് ഹൗസ് മർദ്ദനക്കേസ്

കാർ വാടകയ്ക്കെടുത്തതു സംബന്ധിച്ച തർക്കത്തെ തുടർന്ന് കൊച്ചിയിലെ ലെബിൻ വർഗീസിനെ അടൂർ റസ്റ്റ് ഹൗസിലെത്തിച്ച് ക്രൂരമായി മർദ്ദിച്ച കേസാണിത്. എട്ടുപേരാണ് പ്രതികൾ. വ്യാഴാഴ്ച അടൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് റസ്റ്റ് ഹൗസിൽ നിന്ന് ലിബിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.

കേസിൽ പത്തനംതിട്ട മണക്കാല സ്വദേശിയായ ചെരുവിള പുത്തൻവീട്ടിൽ വിഷ്ണുജയൻ, കൊല്ലം എഴിപ്രം ആസിഫ് മൻസിലിൽ അക്ബർ ഷാ, കൊല്ലം മുളവന ലോപ്പേറഡെയിൽ പ്രതീഷ്, പനമ്പിള്ളി നഗർ പെരുമ്പിള്ളി സുബീഷ്, തേവര പെരുമാനൂർ കുരിശുപറമ്പിൽ ലിജോ എന്നിവർ നേരത്തെ പിടിയിലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.