തിരുവനന്തപുരം: രണ്ടു ഗഡുക്കളായി ശമ്പളം നൽകുമെന്ന ഉത്തരവിനെതിരെ
സംഘടനകളെല്ലാം ശക്തമായ പ്രതിഷേധമുയർത്തിയെങ്കിലും, ആദ്യ ഗഡു നൽകാൻ പോലും കെ.എസ്.ആർ.ടി.സിയുടെ കൈയ്യിൽ പണമില്ല. ജനുവരിയിലെ ശമ്പളത്തിനള്ള സർക്കാർ സഹായമായ 50 കോടി രൂപ ഇനിയും ലഭിക്കാത്തതാണ് കാരണം.
ഫെബ്രുവരി 27ന് ഈ തുക ലഭിക്കുമെന്ന പ്രതീക്ഷയിൽ 50 കോടി രൂപ ഓവർ ഡ്രാഫ്ട് എടുത്താണ് കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയത്. സർക്കാർ സഹായം കിട്ടുമ്പോൾ ഒ.ഡി തിരിച്ചടച്ച് പുതിയ ഒ.ഡി എടുത്ത് ആദ്യ ഗഡുവും,ഫെബ്രുവരിയിലെ ധനസഹായം കിട്ടുമ്പോൾ രണ്ടാമത്തെ ഗഡുവും നൽകാമെന്നായിരുന്നു കണക്കു കൂട്ടൽ.
ഇപ്പോൾ മറ്റ് ചെലവുകൾ കഴിച്ച് 10 കോടി രൂപ മാത്രമാണ് കെ.എസ്.ആർ.ടി.സിയുടെ പക്കലുള്ളത്. 80 കോടി വേണം മുഴുവൻ ശമ്പളവും നൽകാൻ പകുതി നൽകാൻ 40
കോടിയും.
ഗഡുക്കളായി ശമ്പളം വേണ്ടാത്തവർ ഫെബ്രുവരി 25നു മുൻപ് ഡിപ്പോകളിൽ സമ്മതപത്രം നൽകണമെന്നാണ് യൂണിറ്റ് മേധാവികൾക്ക് അയച്ച സർക്കുലറിൽ സി.എം.ഡി നിർദേശിച്ചിരുന്നത്. ഇത്തരത്തിൽ ആരും സമ്മത പത്രം നൽകിയില്ലെന്ന് ചീഫ് ഓഫീസ് അറിയിച്ചു. 25893 സ്ഥിരം ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |