തിരുവനന്തപുരം: ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന യാത്രയ്ക്ക് നിരക്ക് കൂടുതൽ നൽകേണ്ടി വരും. ആഗസ്റ്റ് രണ്ടാം വാരം മുതൽ സെപ്തംബർ വരെയാണ് നിരക്ക് വർദ്ധന. എ.സി സർവീസുകളിൽ 20ഉം എക്സ്പ്രസ്, ഡീലക്സ് സർവീസുകളിൽ 15 ശതമാനം വർദ്ധനയുമാണ് നിലവിൽ വരിക. ജൂലായ് 27ന് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഓണക്കാലത്ത് ബംഗളൂരുവിൽ നിന്ന് ഐ.ടി പ്രൊഫഷണലുകൾ അടക്കമുള്ളവർ നാട്ടിലേക്ക് എത്തുന്ന സാഹചര്യത്തിൽ കൂടുതൽ വരുമാനമാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്.
കെ.എസ്. ആർ.ടി.സി ശമ്പളക്കാര്യത്തിൽ ഉറപ്പു നൽകാതെ മന്ത്രി
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈ മാസം 10നു മുമ്പ് ശമ്പളം നൽകുന്ന കാര്യത്തിൽ ഉറപ്പ് പറയാതെ മന്ത്രി ആന്റണി രാജു. ശമ്പളം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് മാനേജ്മെന്റാണെന്നും പണം ലഭ്യമാകുന്ന മുറയ്ക്കു മാത്രമെ ശമ്പളം നൽകാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
10നു മുമ്പ് ശമ്പളം നൽകാൻ കഴിയുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |