SignIn
Kerala Kaumudi Online
Sunday, 20 July 2025 10.36 PM IST

തെരുവ് നായയുടെ അക്രമണം: വര്‍ക്കലയില്‍ 9 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

Increase Font Size Decrease Font Size Print Page
dog

വര്‍ക്കല: പുല്ലാന്നികോട് ജംഗ്ഷനില്‍ തെരുവ് നായ ആക്രമണ ത്തില്‍ ഒന്‍പത് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു. വര്‍ക്കല പുല്ലാനികോട് സ്വദേശിയായ കാശി(9) , പുല്ലാന്നികോട്, പുത്തന്‍വിള വീട്ടില്‍ ലളിതാംബിക (62), പുല്ലാന്നികോട് പ്ലാവിള വീട്ടില്‍ ബീന(56) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത് പഠനം കഴിഞ്ഞ് നടന്നുവന്ന പുല്ലാന്നികോട് സ്വദേശിയായ ഷംസീര്‍(19) എന്ന വിദ്യാര്‍ത്ഥിയെ നായ കടിക്കാന്‍ ശ്രമിച്ചെങ്കിലും ബാഗ് കൊണ്ട് അടിച്ചോടിച്ചു രക്ഷപ്പെടുകയായിരുന്നു.

വര്‍ക്കല പുല്ലാന്നികോട് സ്വദേശിയായ ജെയ്‌സന്റെ ഒന്‍പത് വയസ്സുള്ള മകന്‍ കാശിയെയാണ് നായ ആദ്യം ആക്രമിച്ചത്. റോഡിലൂടെ നടന്നുപോവുക യായിരുന്നു കുട്ടി. അതിനിടെ നായ പെട്ടെന്നു ഓടിച്ചെത്തി കുട്ടിയെ റോഡില്‍ വീഴ്ത്തി കടിച്ചു വലിച്ചു. കുട്ടിയുടെ കാലിലാണ് അതീവ ഗുരുതരമായ പരിക്ക്.

ഈ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന്, പാതയിലൂടെ നടന്ന് പോകുകയായിരുന്ന മറ്റുള്ളവരെയും നായ ആക്രമിക്കുകയായിരുന്നു. ലളിതാംബികയുടെ കാലിലാണ് നായയുടെ കടിയേറ്റത്. മാംസം ഇളകി മാറിയ നിലയിലാണ്. ബീനയുടെ കഴുത്തിലും കാലിലും കയ്യിലും ആഴത്തിലുള്ള മുറിവുകളാണ്.

നായയുടെ കടിയേറ്റ മൂന്നു പേരും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ആശുപത്രി വൃത്തങ്ങള്‍ പ്രകാരം പരിക്കുകള്‍ ഗുരുതരമായ നിലയിലാണ്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി തെരുവ് നായയുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യ ത്തില്‍ അധികൃതര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

TAGS: DOG, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.