തിരുവനന്തപുരം: വാഴ്സിറ്റികളിൽ സേവനാവകാശ നിയമം നടപ്പാക്കും. പരീക്ഷാ പരിഷ്കരണ കമ്മിഷൻ ശുപാർശ പ്രകാരമാണിത്. ഇതോടെ 60സേവനങ്ങൾ വേഗത്തിൽ ലഭ്യമാവും. പരീക്ഷ കഴിഞ്ഞ് 30ദിവസത്തിനകം മാർക്ക് ലിസ്റ്റ് ലഭ്യമാക്കും. ഡിഗ്രി, ഡിപ്ലോമ, പി.ജി. സർട്ടിഫിക്കറ്റുകളെല്ലാം സെനറ്റ് അംഗീകാരം നൽകി 45 ദിവസത്തിനുള്ളിൽ ലഭ്യമാക്കും. പ്രൊവിഷണൽ സർട്ടിഫിക്കറ്റ് അഞ്ചു ദിവസത്തിനകവും, ഡ്യൂപ്ലിക്കേറ്റ്, ട്രിപ്ലിക്കേറ്റ് ഡിഗ്രി സർട്ടിഫിക്കറ്റ് 40 ദിവസത്തിനകവും മൈഗ്രേഷൻ സർട്ടിഫിക്കറ്റ് 20 ദിവസത്തിനകവും ലഭ്യമാവും. ഉത്തരക്കടലാസിന്റെ സൂക്ഷ്മപരിശോധന 30 ദിവസം കൊണ്ടും പുനർമൂല്യനിർണയം 60 ദിവസം കൊണ്ടും പൂർത്തിയാക്കണം. ടി.സി., സ്വഭാവ സർട്ടിഫിക്കറ്റ്, കോഴ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്ക് അഞ്ചു ദിവസം മതിയാവും.
മലയാളം വി.സി
നിയമനത്തിന്
മൂന്നംഗ പാനൽ
തിരുവനന്തപുരം: മലയാളം സർവകലാശാലാ വി.സി പദവിയിൽ നിന്ന് അനിൽ വള്ളത്തോൾ വിരമിച്ചു. ഇന്നലെ കാലാവധി തീർന്ന അദ്ദേഹത്തിന് ചുമതലയൊഴിയാൻ അനുമതി നൽകിയ ഗവർണർ പകരം ചുമതല നൽകാൻ 3 മുതിർന്ന പ്രൊഫസർമാരുടെ പാനൽ തയ്യാറാക്കി. കാലിക്കറ്റ്, കേരള, സംസ്കൃത സർവകലാശാലകളിലെ ഓരോ സീനിയർ പ്രൊഫസർമാരാണ് പാനലിലുള്ളത്. യു.ജി.സി ചട്ടപ്രകാരം 10 വർഷം പ്രൊഫസറായി പരിചയമുള്ളവരാണിവർ. ഇതിലൊരാൾക്ക് വി.സിയുടെ ചുമതല നൽകാനുള്ള ഫയൽ ഗവർണർക്ക് ഓൺലൈനായി സമർപ്പിച്ചിട്ടുണ്ട്. ഒരു വർഷം കൂടി സർവീസുള്ള അനിൽ വള്ളത്തോളും ഈ പാനലിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |