തിരുവനന്തപുരം: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 2.7 കോടിയിലേറെപ്പേർക്ക് സമ്മതിദാനാവകാശം ഉണ്ടാകും. 2,70,99,326 ആണ് കൃത്യമായ എണ്ണം. പരേതരായവരെ ഒഴിവാക്കിയും ഒന്നിൽകൂടുതൽ സ്ഥലത്തുണ്ടായിരുന്ന വോട്ടുകൾ ക്രമീകരിച്ചും വോട്ടർ പട്ടിക ശുദ്ധീകരിച്ചപ്പോൾ 3,75,867 പേർ കുറഞ്ഞു. അതേസമയം, 5,74,175 കന്നിവോട്ടർമാരുണ്ട്. ഇവരിൽ 18, 19വയസു വരുന്ന യുവ വോട്ടർമാരുടെ എണ്ണം 2,88,533. കഴിഞ്ഞ വർഷം വോട്ടർപട്ടിക പുതുക്കിയപ്പോൾ 1,14,038 ആയിരുന്നു ഇവരുടെ എണ്ണം.
അന്തിമ വോട്ടർ പട്ടികയിൽ പേരുചേർക്കാൻ കഴിയാതെ പോയ 18 വയസ്സു തികഞ്ഞവർക്കു തിരഞ്ഞെടുപ്പിന് മുൻപു വരെ അപേക്ഷ സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) സഞ്ജയ് എം.കൗൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയുമായി
വരും ദിവസങ്ങളിലും ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി നേരിട്ടു പരിശോധന നടത്തും.
സംസ്ഥാനം ഏതു നിമിഷവും തിരഞ്ഞെടുപ്പിനു തയ്യാറാണെന്ന് സി.ഇ.ഒ വ്യക്തമാക്കി. സംസ്ഥാനത്താകെ 25,177 പോളിംഗ് സ്റ്റേഷനുകളുണ്ട്. ഫ്ളാറ്റുകളും മറ്റും കേന്ദ്രീകരിച്ച് കൂടുതൽ പോളിംഗ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം നടപ്പാക്കുന്നില്ല. ഇവിടെ അത്തരം സ്ഥലങ്ങളിലും പോളിങിന് പൊതു കെട്ടിടങ്ങൾ ലഭ്യമാണ്.
പട്ടിക പരിശോധിക്കാം
അന്തിമ പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in) പരിശോധിക്കാം.
സ്ത്രീകൾ കൂടുതൽ
ആകെ വോട്ടർമാർ:2,70,99,326
സ്ത്രീകൾ: 1,39,96,729
പുരുഷന്മാർ: 1,31,02,288
ട്രാൻസ്‌ജെൻഡർ: 309
ഭിന്നശേഷിക്കാർ:2,62,213
യുവവോട്ടർ (18–19 പ്രായം): 2,88,533
സീനിയർ വോട്ടർ (80 വയസ് പിന്നിട്ടവർ):6,59,227
പ്രവാസി വോട്ടർ: 88,223
സ്ത്രീ പുരുഷ അനുപാതം: 1068
വോട്ടർമാർ കൂടുതൽ മലപ്പുറത്ത്
വോട്ടർമാരിലും സ്ത്രീ വോട്ടർമാരിലും മുന്നിൽ മലപ്പുറം
വോട്ടർമാർ കൂടുതലുള്ള ജില്ല മലപ്പുറം (32,79,172)
വോട്ടർമാർ കുറവുള്ള ജില്ല വയനാട് (6,21,880)
സ്ത്രീ വോട്ടർമാർ കൂടുതൽ മലപ്പുറം (16,38,971)
ട്രാൻസ്‌ജെൻഡർ വോട്ടർ കൂടുതൽ തിരുവനന്തപുരം (60)
പ്രവാസി വോട്ടർ കൂടുതലുള്ള ജില്ല: കോഴിക്കോട് (34,909)
പുതിയ വോട്ടർക്ക് ചിപ്പ് പതിച്ച കാർഡ്
പുതിയ വോട്ടർമാർക്ക് സുരക്ഷാ ഘടകങ്ങളുള്ള ചിപ് ഘടിപ്പിച്ച കാർഡുകൾ നൽകും. 6.26 ലക്ഷം കാർഡുകൾ വോട്ടർമാർക്ക് അയച്ചിട്ടുണ്ട് . 17.51 ലക്ഷം കാർഡുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. കാർഡിലെ വിവരം തിരുത്താൻ അപേക്ഷിക്കുന്നവർക്കും ലഭിക്കും. വോട്ടേഴ്സ് പോർട്ടലിൽ നിന്നും വോട്ടർ ഹെൽപ്‌ലൈൻ ആപ്പിൽ നിന്നും ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്.
വീട്ടിലിരുന്ന് വോട്ട് ചെയ്യാം.
അവശരായ വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും ഇത്തവണയും വീട്ടിലിരുന്ന് വോട്ട് ചെയ്യാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |