തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഒക്ടോബറിലെ ശമ്പളം 16 മുതൽ വിതരണം ചെയ്യും. ശമ്പള വിതരണത്തിന് ഇന്നലെയാണ് സർക്കാർ 60 കോടി രൂപ അനുവദിച്ചത്. ബാക്കി 24 കോടി രൂപ കെ.എസ്.ആർ.ടി.സി ഫണ്ടിൽ നിന്നുകൂടി ചേർക്കും. ആകെ 84 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്.
ശമ്പള പരിഷ്കരണം നടപ്പിലാകാത്തതിനെ തുടർന്ന് ജീവനക്കാരുടെ സംഘടനകൾ 5 നും 6 നും പണിമുടക്കിയിരുന്നു. ശമ്പളം മുടങ്ങിയതിൽ പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് അനിശ്ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
കൊവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും സർക്കാർ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ കെ.എസ്.ആർ.ടി.സിയുടെ ഫണ്ടിൽ നിന്നും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |