SignIn
Kerala Kaumudi Online
Saturday, 27 April 2024 4.45 AM IST

എങ്ങുമെത്താതെ 'വയ്യാങ്കര ടൂറിസം'

v
വയ്യാങ്കര ടൂറിസം

ചാരുംമൂട് :കോടികൾ മുടക്കിയിട്ടും എങ്ങുമെത്താതെ താമരക്കുളം വയ്യാങ്കര ചിറ ടൂറിസം പദ്ധതി. ആലപ്പുഴ - കൊല്ലം ജില്ലകളുടെ അതിർത്തിയിൽ 110 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വയ്യാങ്കര ചിറ.പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് ഒടുവിലാണ് 2014 ൽ ആലപ്പുഴ കായലോര ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ വയ്യാങ്കര ചിറ ടൂറിസം പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ചത്. കിറ്റ്ക്കോയ്ക്കായിരുന്നു നിർമ്മാണ ചുമതല .രണ്ടുകോടി 60 ലക്ഷം രൂപ ഇതുവരെ വിനിയോഗിച്ചെങ്കിലും പാതിവഴി പോലും നിർമ്മാണം പിന്നിട്ടിട്ടില്ല.

പദ്ധതിയുടെ രണ്ടാംഘട്ടമായി ലഭിക്കേണ്ട തുക ഇതുവരെയും കേന്ദ്രസർക്കാർ അനുവദിച്ചിട്ടുമില്ല. പൂന്തോട്ട നിർമ്മാണം, ബോട്ടിംഗ് സൗകര്യം, കളിസ്ഥലം, ഷോപ്പിംഗ് മാളുകൾ എന്നിവയുടെ നിർമ്മാണത്തിനായി ഈ തുക വിനിയോഗിക്കാനായിരുന്നു മുൻ തീരുമാനം. .പ്രദേശത്തെ സർക്കാർ വക വസ്തുക്കൾ കയ്യേറിയത് ഒഴിപ്പിക്കാൻ റവന്യൂ അധികൃതർ നടപടികൾ സ്വീകരിക്കാത്തതും പ്രവർത്തനങ്ങൾക്ക് തടസമാകുന്നു. വയ്യാങ്കരച്ചിറയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറുള്ള ഇരപ്പൻപാറയിലെ പാറമടയ്ക്കുള്ളിൽ തട്ടി വെള്ളം താഴേക്ക് പതിക്കുന്ന കാഴ്ച ദൃശ്യമനോഹരമാണ്.താമരക്കുളം -ഓച്ചിറ റോഡിന്റെ വശത്തായിട്ടാണ് ഇരപ്പൻപാറ വെള്ളച്ചാട്ടം .വയ്യാങ്കര ചിറയും ഇരപ്പൻപാറ വെള്ളച്ചാട്ടവും ചേർത്ത് ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും വർഷങ്ങളായി കടലാസിൽ ഒതുങ്ങുകയാണ്. ടൂറിസം മന്ത്രിയും എം.എൽ.എയും ചിറ സമർശിച്ചെങ്കിലും നടപടികൾ ഒന്നുമായിട്ടില്ല. അടുത്തിടെ ജില്ലാ കളക്ടറും ചിറ സന്ദർശിച്ചിരുന്നു.

എല്ലാം നശിക്കുന്നു

ലേക് വ്യൂ പാലം, ശൗചാലയം, പവർഹൗസ്, വിശ്രമ ബെഞ്ചുകൾ, പ്രവേശന കവാട മണ്ഡപം, കുട്ടികളുടെ പാർക്ക്, വിളക്കുകൾ എന്നിവയെല്ലാം സംരക്ഷണം ഇല്ലാതെ നശിക്കുകയാണ്. കാടുകയറി കിടക്കുന്ന കുട്ടികളുടെ പാർക്കിൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. പരാതിക്കൊടുവിൽ പഞ്ചായത്തിൽ നിന്നും തൊഴിലുറപ്പ് തൊഴിലാളികൾ ഈ പ്രദേശം മാസം തോറും വൃത്തിയാക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല.വയ്യാങ്കരച്ചിറയുടെ സംരക്ഷണത്തിനായി രൂപീകരിച്ച വയ്യാങ്കര പ്രൊട്ടക്ഷൻ കൗൺസിൽ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങൾക്ക് രംഗത്ത് ഇറങ്ങിയിരുന്നു.

പദ്ധതി ഏറ്റെടുത്ത് നടത്താൻ സർക്കാരിന് ബുദ്ധിമുട്ടുണ്ടെങ്കിൽ സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് കൊടുക്കണം. രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിച്ച് നാടിന്റെ വികസനം സാദ്ധ്യമാക്കാനുള്ള ആർജ്ജവമാണ് വേണ്ടത്

- റെനി തോമസ്. വയ്യാങ്കര ടൂറിസം പ്രൊട്ടക്ഷൻ കൗൺസിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.