ആലപ്പുഴ : അപ്രതീക്ഷിത വേനൽമഴ തുടർച്ചയായി രണ്ടാം ദിവസവും പെയ്തതോടെ നെൽകർഷകർ ആശങ്കയിൽ. കുട്ടനാട്, അപ്പർ കുട്ടനാട്, കരിനിലം എന്നിവിടങ്ങളിലെ 687 പാടശേഖരങ്ങളിലെ 28,720ഹെക്ടറിലാണ് ഇത്തവണ പുഞ്ചകൃഷിയിറക്കിയത്. ഇതിൽ 147പാടശേഖരങ്ങളിലായി 37.93ഹെക്ടറിലെ വിളവെടുപ്പ് പൂർത്തിയായി.
40,435.48മെട്രിക് ടൺ നെല്ല് സംഭരിച്ചു. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിലെ 20,000ത്തോളം മെട്രിക് ടൺ നെല്ല് ഇനിയും സംഭരിക്കാനുള്ളതാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത്. ശക്തമായ മഴയും കാറ്റും തുടരുമെന്ന കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പും കർഷകരെ ഭീതിയിലാക്കുന്നുണ്ട്.
വേനൽ മഴയിലും കാറ്റിലും പല പാടങ്ങളിലെയും നെൽച്ചെടികൾ നിലംപൊത്തി. നൂറുമേനി വിളവുള്ള നെൽച്ചെടികളാണ് നിലംപൊത്തിയതിൽ അധികവും.
നെല്ലിലെ ഈർപ്പം, കറവൽ എന്നിവയുടെ പേരിൽ ചില പാടശേഖരങ്ങളിൽ മില്ലുകാരും കർഷകരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇക്കാരണങ്ങളാൽ നെല്ല് സംഭരണവും മന്ദഗതിയിലാണ്.
കൊയ്ത്ത് നീളും
1.കാലാവസ്ഥാവ്യതിയാനം കാരണം ഇത്തവണ പല ഘട്ടങ്ങളിലായിട്ടാണ് വിളവിറക്കിയത്
2.ഇങ്ങനെ വിളവിറക്കിയത് പുഞ്ചക്കൊയ്‌ത്ത് നീണ്ടുപോകുന്നതിന് ഇടയാക്കും
3. കനത്ത ചൂടിൽ 120 ദിവസംകൊണ്ട് പാകമാകേണ്ട നെല്ല് 95 ദിവസത്തിനുള്ളിൽ പാകമായത് തൂക്കത്തെ ബാധിച്ചു
വിളവെടുപ്പ് പൂർത്തിയായത്
37.93ഹെക്ടറിൽ
കനത്ത ചൂടിൽ തൂക്കം കുറഞ്ഞത് ഏക്കറിന് 75 മുതൽ 100 കിലോവരെ നെല്ലിന്റെ കുറവ് ഉത്പാദനത്തിൽ ഉണ്ടാക്കി
- കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |