SignIn
Kerala Kaumudi Online
Friday, 12 July 2024 6.02 AM IST

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : മുഖ്യപ്രതി അറസ്റ്റിൽ

ambala

അമ്പലപ്പുഴ: മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ മുഖ്യപ്രതി പട്ടണക്കാട് പാറയിൽ വാർഡിൽ പുതുപ്പറമ്പത്ത് വെളി വീട്ടിൽ താമസിക്കുന്ന ജിത്തു സേവിയർ (30) പുന്നപ്ര പൊലീസിന്റെ പിടിയിലായി. മാസം 50,000 രൂപ ശമ്പളം ലഭിക്കുന്ന സ്ഥിര ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പുന്നപ്ര സ്വദേശിയായ സെഫിനിൽ നിന്നും 2024 ജനുവരി, ഫെബ്രുവരി കാലയളവിൽ 8 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ഫേസ്ബുക്കിലൂടെ വ്യാജ അക്കൗണ്ട് നിർമിക്കുന്ന പ്രതി കൂട്ടുപ്രതികളുടെ സഹായത്തോടെ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കുകയും അതിൽ തങ്ങളുടെ മൊബൈൽ നമ്പർ പ്രദർശിപ്പിച്ച് ഉദ്യോഗാർത്ഥികളുടെ വിശ്വാസം നേടിയെടുക്കുകയും തുടർന്ന് ടിക്കറ്റ് കാഷ്, ഡോക്കുമെന്റേഷൻ ചാർജ്, മെഡിക്കൽ ചാർജ്, എമിഗ്രേഷൻ ചാർജ് എന്നിവ പറഞ്ഞു വലിയ തുക സാധാരണക്കാരിൽ നിന്നും തട്ടിയെടുക്കുകയുമായിരുന്നു. മുംബൈ മീരാ റോഡിൽ താമസിച്ചിരുന്ന ജിത്തു പണത്തിന് ബുദ്ധിമുട്ട് വന്നപ്പോൾ തിരികെ കേരളത്തിലേക്ക് കടന്നപ്പോഴാണ് പൊലീസ് പിടിയിലായത്. ഇയാൾക്കെതിരെ എറണാകുളം പള്ളുരുത്തി, എറണാകുളം സെൻട്രൽ, കോഴിക്കോട് ഫറോക്ക്, കോഴിക്കോട് മെഡിക്കൽ കോളേജ്, മഞ്ചേരി, പുൽപ്പള്ളി വയനാട്, വീയപുരം, തൂത്തുക്കുടി എന്നീ സ്റ്റേഷനുകളിൽ കേസുകളുണ്ട്. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ പുന്നപ്ര എസ്.ഐ വി.എൽ. ആനന്ദ് ,എസ്.പി.സി.ഒ എം.കെ. വിനിൽ , അനു സാലസ്, സേവ്യർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.