# നിർമ്മിച്ചത് കാസ്റ്റിംഗ് ലൈനിൽ
ആലപ്പുഴ: ചരക്ക് തീവണ്ടിക്കുള്ള കാസ്നബ് ബോഗികൾക്ക് പുറമേ വിമാനവാഹിനി യുദ്ധക്കപ്പലിന് ആവശ്യമായ കാസ്റ്റിംഗ് ലൈനിൽ നിർമ്മിച്ച് പൊതുമേഖലാ സ്ഥാപനമായ ചേർത്തലയിലെ ഓട്ടോകാസ്റ്റ് രാജ്യത്തിന് മാതൃകയാകുന്നു. ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനി യുദ്ധക്കപ്പലിന് ആവശ്യമായ കാസ്റ്റിംഗ് ലൈനിൽ ഓട്ടോകാസ്റ്റ് നിർമ്മിച്ച് നൽകുന്നതിനുള്ള കരാർ കപ്പൽശാല അധികൃതരുമായി നേരത്തെ ഒപ്പിട്ടിരുന്നു.
കിഴക്കൻ നാവികസേനയുടെ 44,500 മെട്രിക് ടൺ ഭാരമുള്ള മൂന്നാമത്തെ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് നങ്കൂരമിടുന്നതിനായുള്ള ഡെക്ക് മൗണ്ടഡ് ക്ലോസ്ഡ് ചോക്കുകൾ കപ്പലിൽ ഘടിപ്പിക്കുന്നതിനായുള്ള നാവികസേനയുടെ നിർദേശം അനുസരിച്ചാണ് ഓട്ടോകാസ്റ്റിൽ സ്റ്റീൽ കാസ്റ്റിംഗ് ലൈനിൽ നിർമ്മിക്കാൻ ധാരണയായത്.
നിശ്ചിത സമയത്തിന് അഞ്ച് ദിവസം മുമ്പ് തന്നെ സ്റ്റീൽ കാസ്റ്റിംഗ് ലൈനിൽ കപ്പൽശാലയ്ക്ക് കൈമാറി. ഒരുകോടി രൂപ വില വരുന്ന കാസ്റ്റിംഗുകളുടെ ആദ്യ സാമ്പിളുകൾ കഴിഞ്ഞ 27ന് ഷിപ്പ് യാർഡിൽ എത്തിച്ചതായി ചെയർമാൻ കെ.എസ്. പ്രദീപ്കുമാർ കേരളകൗമുദിയോട് പറഞ്ഞു.
ആദ്യമായാണ് യുദ്ധക്കപ്പലിനാവശ്യമായ സ്റ്റീൽ കാസ്റ്റിംഗുകൾ ഓട്ടോകാസ്റ്റിൽ നിർമ്മിക്കുന്നത്. ഇന്ത്യൻ റജിസ്റ്റർ ഒഫ് ഷിപ്പിംഗ് (ഐ.ആർ.എസ്) അംഗീകരിച്ച അഞ്ച് ചോക്കുകളാണ് കഴിഞ്ഞ മാർച്ചിൽ ഐ.എസ് 13729 ഗുണനിലവാരം അനുസരിച്ച് യുദ്ധക്കപ്പലിൽ ഘടിപ്പിച്ച് പ്രവർത്തനക്ഷമമാക്കിയതെന്ന് കപ്പൽശാല അധികൃതർ വ്യക്തമാക്കി.
കൊച്ചി ഷിപ്പ് യാഡിൽ കപ്പൽ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനി യുദ്ധക്കപ്പലാണ് ഐ.എൻ.എസ് വിക്രാന്ത്. ബുൾവാർക്ക് മൗണ്ടഡ് ചോക്കുകൾ (116 എണ്ണം) നിർമ്മിച്ച് നൽകാനുള്ള ഓർഡറും ലഭിച്ചിട്ടുണ്ട്. കൂടുതൽ ഓർഡറുകൾ കപ്പൽശാല അധികൃതർ ഉറപ്പ് നൽകിയതനുസരിച്ച് വിമാനവാഹിനി കപ്പലിൽ ഉപയോഗിക്കാനായി 30 കിലോഗ്രാം ഭാരം വരുന്ന 3,750 ലോഹക്കട്ടകൾ നിർമ്മിച്ച് നൽകാനുള്ള ഓർഡറും ഓട്ടോ കാസ്റ്റിന് ലഭിച്ചു.
""
മാർക്കറ്റിംഗ് വിഭാഗത്തിന്റെ നവീകരിച്ച മാർക്കറ്റിംഗ് രീതികളും ആധുനിക യന്ത്രസാമഗ്രികളും തൊഴിലാളികളുടെ ആത്മാർത്ഥ പരിശ്രമവും ഓർഡർ സമയബന്ധിതമായി പൂർത്തീകരിക്കാൻ സഹായിച്ചു.
പ്രസാദ് മാത്യു
മാനേജിംഗ് ഡയറക്ടർ, ഓട്ടോ കാസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |