മൂവാറ്റുപുഴ: ഒരു കുടുംബത്തിലെ 3 പേർ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്ക് 2വർഷം തടവും 10000രൂപ പിഴയും ശിക്ഷവിധിച്ചു. പണ്ടപ്പിള്ളി ഇടപ്പഴത്തിൽ സണ്ണി ജോസഫിനെയാണ് മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്.
2016 ഡിസംബർ 3ന് രാത്രി 9.30ന് കൊച്ചി-ധനുഷ്കോടി റോഡിൽ മേക്കടമ്പ് വാളകം പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. വഴിയാത്രക്കാരായ കുടുംബത്തെ കാറിടിച്ചിടുകയായിരുന്നു.
മേക്കടമ്പ് ആനകുത്തിയിൽ പരമേശ്വരന്റെ ഭാര്യ രാധ (60), രാധയുടെ മകൻ പ്രവീണിന്റെ ഭാര്യ രജിത (30), മകൾ നിവേദിത (ആറ്) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടമുണ്ടാക്കിയ കാർ റോഡരികിൽനിന്ന് പത്തടിയോളം താഴെയുള്ള സ്റ്റേഡിയത്തിലെ കാനയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കാറിനടിയിഥപ്പെട്ട നിവേദിത തത്ക്ഷണം മരിച്ചു. അപകടത്തിൽ കുടുംബത്തിലെ മറ്റ് 4 പേർക്കുകൂടി പരിക്കേറ്റിരുന്നു. പലരും പരിക്കുകളിൽനിന്ന് പൂർണമായി മോചിതരായിട്ടില്ല.
കാറോടിച്ച സണ്ണി ജോസഫിനെതിരെ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. മൂവാറ്റുപുഴ ഇൻസ്പെക്ടർ ആയിരുന്ന സി. ജയകുമാറാണ് കേസ് അന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |