ഫോർട്ടുകൊച്ചി: അവധിദിവസങ്ങളിൽ മദ്യവില്പന നടത്തിവന്ന സ്ത്രീ എക്സൈസ് പിടിയിലായി. ഫോർട്ടുകൊച്ചി സെന്റ് ജോൺ പാട്ടംഭാഗത്ത് മദ്യവില്പന നടത്തിവന്ന ഫിഷർമെൻ കോളനിയിൽ വാച്ചാക്കൽ വീട്ടിൽ ഫെലിഷിയയാണ് (60)പിടിയിലായത്. 36 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പണവും മട്ടാഞ്ചേരി എക്സൈസ് പ്രിവന്റീവ് ഓഫിസർ കെ.കെ. അരുണും പാർട്ടിയും ചേർന്നാണ് പിടികൂടിയത്. മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രദീപിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ഫെലിഷിയയുടെ വീടിനോട് ചേർന്നുള്ള പലചരക്ക് കടയുടെ മറവിലാണ് മദ്യവില്പന നടത്തിയിരുന്നത്. ബിവറേജസ് ഷോപ്പുകളിൽനിന്ന് വാങ്ങി ശേഖരിച്ച മദ്യം മദ്യവില്പനശാലകൾക്ക് ഒഴിവുള്ള ദിവസങ്ങളിലാണ് ഇവർ വൻതുക വാങ്ങി കച്ചവടം നടത്തിവന്നിരുന്നതെന്ന് എക്സൈസ് പറഞ്ഞു. 40000 രൂപയുടെ മദ്യമാണ് പിടികൂടിയത്. മദ്യം ചില്ലറയായി ഒഴിച്ച് വില്പനയും നടത്തിവന്നിരുന്നു.
സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്. റൂബൻ, പ്രദീപ്, ടോണി ഹെസക്കിയേൽ, വിമൽരാജ് ,ശരത്ത് ,വനിത സിവിൽ എക്സൈസ് ഓഫീസർ ലത,ഡ്രൈവർ അജയൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |