പാപ്പിനിശേരി: ഇന്ത്യയുടെ പൊതുസ്വത്തുക്കളും സ്ഥാപനങ്ങളും ആരും അറിയാതെ വിറ്റു തുലയ്ക്കുന്ന നടപടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തു വരുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു. കോൺഗ്രസ് പാപ്പിനിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറോൺ യു.പി. സ്‌കൂളിൽ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂരിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന റെയിൽവേയുടെ വക 7.91 ഏക്കർ സ്ഥലം ആരും അറിയാതെ തുച്ഛമായ വിലയ്ക്കാണ് വിറ്റതെന്ന് അദ്ദേഹം പറഞ്ഞു. കേരള സർക്കാറിന്റെ നികുതി വർദ്ധന സാധാരണ ജനങ്ങൾക്ക് സ്വീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടുംബസംഗമത്തിൽ കെ.പി.സി.സി മെമ്പർ കെ. പ്രമോദ്, ഡി.സി.സി ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ, അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.കെ അജിത്ത്, മുതിർന്ന നേതാവ് സി.എച്ച് മൊയ്തു, മണ്ഡലം പ്രസിഡന്റ് എം.സി ദിനേശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |