കണ്ണൂർ :കോർപ്പറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഡിയം കോർണറിലെ മൾട്ടി ലെവൽ കാർപാർക്കിംഗ് കേന്ദ്രത്തിലെ കാർ പാർക്കിംഗ് കേന്ദ്രത്തിൽ ട്രയൽ റൺ നടത്തി.മേയറുടെയും ഡെപ്യൂട്ടി മേയറുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ട്രയൽ റൺ.കോർപറേഷന്റെ രണ്ടാമത്തെ കാർ പാർക്കിംഗ് കേന്ദ്രം പീതാബര പാർക്കിലാണ് നിർമ്മിക്കുന്നത്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് വർഷം മുമ്പാണ് ഇതിന്റെ പ്രവൃത്തി ആരംഭിച്ചത്.ട്രയൽ റൺ വീക്ഷിക്കുന്നതിനായി മേയർ അഡ്വ.ടി.ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ ഷബീന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ഷമീമ, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, ശ്രീജ ആരംഭൻ, കെ. പി അബ്ദുൾ റസാഖ്, കെ. പി അനിത, പി.വി ജയസൂര്യൻ, കെ. സീത, മിനി അനിൽകുമാർ , ശ്രീലത വി.കെ, സൂപ്രണ്ടിംഗ് എൻജിനീയർ മണികണ്ഠകുമാർ, എക്സിക്യുട്ടീവ് എൻജിനീയർ പി.പി വൽസൻ, മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രത്തിന്റെ നിർമ്മാണ പ്രവൃത്തി നടത്തുന്ന അഡിസോഫ്റ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബിസിനസ് ഹെഡ് പരാഗ് മൽക്കർ തുടങ്ങിയവർ പങ്കെടുത്തു.
മൾട്ടി ലെവൽ കാർപാർക്കിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്യുന്നതോടെ നഗരത്തിലെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് ഒരളവോളം പരിഹാരമാകും. കേന്ദ്രം പെട്ടെന്ന് പൂർണ്ണ സജ്ജമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും- മേയർ അഡ്വ.ടി.ഒ മോഹനൻ
മൾട്ടി ലെവൽ കാർപാർക്കിംഗ് കേന്ദ്രം 2
ചിലവ് 11.27 കോടി
പാർക്കിംഗ് 155 വാഹനങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |