കണ്ണൂർ : കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ അക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച നാളെ മെഡിക്കൽ സമരം നടക്കും.രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ചികിത്സയിൽ നിന്ന് മാറി നിൽക്കും. ഒരു വർഷത്തിനിടയിൽ കേരളത്തിൽ 132 ജീവനക്കാർ അക്രമിക്കപ്പെട്ടുവെന്നും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ആശങ്കകൾ പരിഹരിച്ച് അവർക്ക് നിർഭയം ചികിത്സ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു. സമരത്തോടനുബന്ധിച്ച് രാവിലെ 9ന് ഐ.എം.എ സംസ്ഥാന-ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തും. ആശുപത്രികളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, ആശുപത്രി അക്രമങ്ങളെ കുറിച്ചുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക, പ്രതിഷേധ സമരം നടത്തിയ ഡോക്ടർമാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ട് വെച്ചു. ടി.എൻ.ബാബു രവീന്ദ്രൻ, ആർ.രമേശ്, ടി.ഗോപിനാഥൻ, ലളിത് സുന്ദരം, സുൽഫിക്കർ അലി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |