SignIn
Kerala Kaumudi Online
Sunday, 06 October 2024 2.55 PM IST

സി.രഘുനാഥ് (എൻ.ഡി.എ) അഭിമുഖം: 'കണ്ണൂരിൽ എൽ.ഡി.എഫും യു.ഡി.എഫ് അന്തർധാര"

Increase Font Size Decrease Font Size Print Page
raghunadh

യു.ഡി.എഫ്. പാളയം വിട്ട് എൻ.ഡി.എ. സ്ഥാനാർത്ഥിയായി എത്തിയ സി.രഘുനാഥ് മണ്ഡലം ഉഴുതുമറിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. ജയിക്കാൻ തന്നെയാണ് മത്സരമെന്ന് ആത്മവിശ്വാസത്തോടെ സ്ഥാനാർത്ഥി പറയുന്നു. സി രഘുനാഥുമായി കേരളകൗമുദി റിപ്പോർട്ടർ സുനിൽ മാങ്ങാട്ടിടം നടത്തിയ അഭിമുഖം

വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം; ജനങ്ങളുടെ പ്രതികരണം?


വിജയത്തിൽ കുറഞ്ഞ ഒരു പ്രതീക്ഷയും ഇല്ല .ആദ്യമായി കണ്ണൂരിൽ എൻഡിഎ അക്കൗണ്ട് തുറക്കും. എനിക്ക് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന ആവേശകരമായ സ്വീകരണവും അംഗീകാരവും ആണ് ഇത് പറയാൻ കാരണം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ക്യാമ്പിൽ ഇപ്പോൾ എൻ.ഡി.എയിൽ വോട്ടർമാരോട് എങ്ങനെ വിശദീകരിക്കും?

സി.പി.എമ്മുകാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട് . കോൺഗ്രസ് സ്ഥാനാർത്ഥി വളരെ വർഷക്കാലം കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിൽ പ്രവർത്തിച്ച വീണ്ടും കോൺഗ്രസിൽ വന്ന ആളാണ് ഇന്ത്യയിൽ കോൺഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു, പാർട്ടി അസ്തമിച്ചിരിക്കുന്നു. അതിനാലാണ് ഞാൻ കോൺഗ്രസ് വിട്ടത്. 2019ലെ വോട്ട് ശതമാനം അല്ല നോക്കേണ്ടത്. കാലം പാടെ മാറി കണ്ണൂരിൽ വലിയ മാറ്റം ഉണ്ടാകും.

ജനങ്ങൾ എന്തുകൊണ്ട് എൻ.ഡി.എയ്ക്ക് വോട്ടു ചെയ്യണം?

കേന്ദ്രത്തിൽ നിലവിൽ അഴിമതി മുക്തമായ ഭരണം അല്ലേ നടക്കുന്നത്. ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടോ ഓരോ വീടുകളിലും മോദിയുടെ സഹായം ലഭിച്ചിട്ടുണ്ട് നാനൂറിൽ അധികം സീറ്റിൽ എൻ.ഡി.എ സഖ്യം വരും.

ചില സൂചികകളിൽ പട്ടിണി ആരോഗ്യം, ജനാധിപത്യം, തുല്യത ഇവയിലൊക്കെ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ വളരെ പുറകിലാണല്ലോ ?

പട്ടിണി മാറ്റാനുള്ള ശ്രമം നടക്കുന്നില്ലേ, 60 വർഷം ഭരിച്ചവർ പട്ടിണിയെ കുറിച്ച് പറയുമ്പോൾ അവർ ഇതുവരെ എന്താ ചെയ്തിരുന്നത്. പത്തുവർഷം മോദി ഭരിച്ചപ്പോൾ വലിയ മാറ്റം വന്നില്ലേ ഓരോ കുടുംബത്തിനും അതിന്റെ ഗുണം ഉണ്ടായില്ലേ

സംസ്ഥാന വിഹിതം നൽകാതെ കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന ആരോപണത്തെ കുറിച്ച്?

കേന്ദ്ര വിഹിതം ആണ് എന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ തൊഴിലുറപ്പ് തൊഴിലാളികളെ പാർട്ടി പരിപാടിക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്ന സി.പി.എം. ആലോചിക്കണമായിരുന്നു. കേന്ദ്രം പറഞ്ഞ രീതിയിൽ ലോഗോ വയ്ക്കാനോ പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്ക്കാനോ കേരളം തയ്യാറായില്ല , കൃത്യമായ കണക്ക് ഇവർ കൈമാറുന്നില്ല.

ബി.ജെ.പിയുടെ വോട്ട് കച്ചവടം എന്ന പതിവ് ആരോപണത്തെപ്പറ്റി?

കണ്ണൂരിൽ അടക്കം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് അന്തർധാര അതുകൊണ്ടാണല്ലോ കണ്ണൂരിൽ സുധാകരൻ ജയിക്കുന്നത് .കഴിഞ്ഞ 30 വർഷമായി ഇവിടെ കോൺഗ്രസ്സും ഇടതുപക്ഷവും തമ്മിൽ അന്തർധാരയുണ്ട് .

നിലവിലുള്ള എം.പിയുടെ പ്രവർത്തനത്തിന് എത്രമാർക്ക് ?

മൂന്ന് മാർക്ക്, വളരെ മോശമായ പ്രവർത്തനമാണ് കെ സുധാകരൻ നടത്തിയത്. എം.പി ഫണ്ട് വിനിയോഗിച്ച ശതമാനം വളരെ കുറവല്ലേ സമൂഹം ജയിപ്പിച്ചു വിട്ട് സമൂഹത്തെ തിരിഞ്ഞു നോക്കാത്ത ഒരാളായി കെ.സുധാകാരൻ മാറി.

മുൻ കോൺഗ്രസുകാരൻ എന്നത് ഗുണം ചെയ്യുമോ?

കോൺഗ്രസിൽ നിന്ന് നല്ലൊരു ശതമാനം വോട്ട് കിട്ടും ഗ്രൂപ്പ് രാഷ്ട്രീയത്തിൽ മനംമടുത്തവരും ബലിയാടായവരും ധാരാളം ഉണ്ട് . കെ.സുധാകരൻ പറഞ്ഞത് ദിവാകരനെ തിരിച്ചെടുക്കണമെങ്കിൽ ഞാൻ മരിക്കണം എന്നായിരുന്നു .ഇപ്പോൾ മരിക്കുന്നതിനുമുമ്പ് തിരിച്ചെടുത്തത് സുധാകരന് അത്രമാത്രം ഭീതിയുണ്ട് എന്നതിനാലാണ്.

കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ പ്രധാന പരിഗണന നൽകുന്നത് എന്തിനെയാണ് ?

കണ്ണൂർ വിമാനത്താവളത്തെ അന്താരാഷ്ട്ര എയർപോർട്ട് ആക്കി മാറ്റുക ,പോയിന്റ് ഓഫ് കോൾ പദവി നേടിയെടുക്കുക, അഴീക്കലിനെ വിഴിഞ്ഞം പോർട്ട് പോലെ മാറ്റിയെടുക്കുക, ബീച്ച് ടൂറിസം ,ഐടി പാർക്ക്, സ്‌പോർട്സ് സെന്ററുകൾ തുടങ്ങിയ നിരവധി പദ്ധതികൾക്കാണ് മുൻഗണന നൽകുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.