കണ്ണൂർ: കണ്ണൂർ വാരിയേഴ്സ് ഫുട്‌ബോൾ ക്ലബിന്റെ സ്പാനിഷ് പരിശീലകൻ മാനുവൽ സാഞ്ചസിന് ഹൃദ്യമായ വരവേൽപ് നൽകി ക്ലബ് ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സും ടീം മാനേജ്‌മെന്റും.
കണ്ണൂർ വിമാനത്താവളത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.20ന് ഇറങ്ങിയ പരിശീലകനെ സ്‌പോർട്ടിംഗ് ഡയറക്ടർ ജുവൽ ജോസും ടീം മാനേജർ അൽഫിൻ കെ.ജോസഫും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ആരാധകരിൽ നിന്ന് രണ്ടു പേർ കോച്ചിനെ സ്‌കാഫ് അണിച്ചു. കോച്ചിനൊപ്പം അർജന്റീനൻ സെന്റർ ബാക്ക് നിക്കോളാസ് ഡെൽമോണ്ടെയും കണ്ണൂരിലെത്തി.
കോച്ചിനെയും താരത്തെയും കാത്ത് നിരവധി റെഡ് മറൈനേഴ്സ് ആരാധകർ വിമാനത്താവളത്തിൽ എത്തിയിരുന്നു. സ്വാഗതം ചെയ്ത് കൊണ്ടുള്ള ബാനറിനു പിന്നിൽ അണിനിരന്ന് കൈയ്യടികളോടെ ഉച്ചത്തിലുള്ള ചാന്റുകൾ ചൊല്ലിയായിരുന്നു വരവേൽപ്പ്. തുടർന്ന് റെഡ് മറൈനേഴ്സിനൊപ്പം ഫോട്ടോയും എടുത്താണ് ഇരുവരും വിമാനത്താവളം വിട്ടത്. ഇരുവരും വൈകീട്ട് കണ്ണൂർ പൊലീസ് ഗ്രൗണ്ടിൽ പരിശീലനത്തിൽ പങ്കെടുത്തു. നിലവിൽ കണ്ണൂരിന്റെ അഞ്ച് വിദേശതാരങ്ങൾ ടീമിനൊപ്പം ചേർന്നു. മദ്ധ്യനിരതാരം ഏണസ്റ്റീൻ ലാവ്സാംബ മാത്രമാണ് ടീമിനൊപ്പം ചേരാനുള്ളത്.
കഴിഞ്ഞ സീസൺ മുതൽ കണ്ണൂർ വാരിയേഴ്സ് കുടുംബത്തിന്റെ ഭാഗമാണ്. കഴിഞ്ഞ വർഷം നഷ്ടമായ കിരീടം ക്ലബിലേക്ക് എത്തിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. രണ്ടാം സീസണിൽ സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കാൻ സാധിക്കുന്നതിൽ ആകാംക്ഷയിലാണ്. ആരാധകർക്കായി ഈ സീസണിൽ പ്രത്യേക സമ്മാനമാണ് ഒരുക്കുന്നത് - മാനുവൽ സാഞ്ചസ് (കണ്ണൂർ വാരിയേഴ്സ് കോച്ച്)
ക്ലബിനെ അറിയുന്ന പരിശീലകനാണ് മാനുവൽ സാഞ്ചസ് ആദ്യ സീസണിൽ ടീമിനെ സെമി ഫൈനലിലെത്തിച്ച മാനുവൽ സാഞ്ചസിന് രണ്ടാം സീസണിൽ ടീമിനെ കിരീടത്തിിക്ക് നയിക്കാൻ സാാധിക്കുമെന്നാണ് പ്രതീക്ഷ. യുവ താരങ്ങൾക്ക് അവസരം നൽക്കുന്ന പരിശീലകനായതിനാൽ ഭാവിയിൽ ഇന്ത്യൻ ഫുട്‌ബോളിന് ഗുണം ചെയ്യും-കണ്ണൂർ വാരിയേഴ്സ് സ്‌പോർട്ടിംഗ് ഡയറക്ടർ ജുവൽ ജോസ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |