കൊല്ലം: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചവർ പിടിയിലായി. ചെറിയഴീക്കൽ, നമ്പിശ്ശേരിൽ വീട്ടിൽ ബാലു എന്ന അരുൺ (24), ചെറിയഴീക്കൽ, കണ്ടാടിശ്ശേരിൽ വീട്ടിൽ മഹി എന്ന മഹാദേവൻ (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ചെറിയഴീക്കൽ, പുതുശ്ശേരി വീട്ടിൽ ഗോകുലിനെയാണ് പ്രതികൾ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചത്. 2020 ൽ ഗോകുലും പ്രതിയായ അരുണും തമ്മിലുണ്ടായ വാക്ക് തർക്കവും തുടർന്നുണ്ടായ വിരോധവുമാണ് അക്രമണത്തിൽ കലാശിച്ചത്. ഈ വിരോധത്തിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ ചെറിയഴീക്കൽ ക്ഷേത്രത്തിന് സമീപത്ത് വച്ച് പ്രതികൾ, സ്‌കൂട്ടറിൽ വരികയായിരുന്ന ഗോകുലിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ കഴുത്തിലും മുഖത്തും പരിക്കേറ്റ ഗോകുൽ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഇവർ കൊല്ലുമെന്ന് ഭീഷണി മുഴക്കികൊണ്ട് കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് തലയിൽ എട്ടോളം തുന്നലുണ്ട്. തുടർന്ന് കരുനാഗപ്പള്ളി പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |