പരവൂർ: ഗതാഗത കുരുക്കിൽ പരവൂർ നഗരം വലയുമ്പൊഴും യാതൊരു നടപടിയും എടുക്കാതെ അധികൃതർ.പരവൂർ ജംഗ്ഷൻ, മാർക്കറ്റ് റോഡ്, തെക്കുംഭാഗം റോഡ്, റെയിൽവെ സ്റ്റേഷൻ റോഡ്, ചാത്തന്നൂർ - പരവൂർ വൺവേ എന്നവിടങ്ങളിലാണ് പ്രധാനമായും ഗതാഗത കുരുക്കിൽപ്പെട്ട് ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്നത്. അനധികൃത പാർക്കിംഗും ട്രാഫിക്ക് നിയമ ലംഘനങ്ങളുമാണ് നഗരത്തിലെ ഗതാഗതക്കുരുക്ക് ഇത്രയും രൂക്ഷമാകാൻ കാരണം.
കുരുക്കിന് കാരണങ്ങൾ പലത്
റെയിൽവേ മേൽപാലം വഴി പരവൂരിൽ എത്തുന്ന റോഡ് വൺവേയാണ്. എന്നാൽ വൺവേ തെറ്റിച്ച് വലിയ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നു പോകുന്നത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാവുയാണ്.വൺവേ തെറ്റിച്ച് വരുന്ന വാഹനങ്ങൾ തട്ടി കാൽനടയാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വീതി കുറഞ്ഞ റോഡിന്റെ വശങ്ങളിൽ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതാണ് റയിൽവെ സ്റ്റേഷൻ റോഡലെ ഗതാഗത കുരുക്കിന് കാരണം. വലിയ വാഹനങ്ങൾ പോകുമ്പോൾ ഇവിടെ ഗതാഗത തടസം നേരിടുന്നത് പതിവാണ്. രാവിലെ മുതൽ ഉച്ച വരെയാണ് മാർക്കറ്റ് റോഡിൽ ഗതാഗതം കൂടുതൽ കുരുങ്ങുന്നത്. കടകളിലേക്ക് സാധനങ്ങളുമായി എത്തുന്ന ലോറികൾ റോഡിന്റെ വശങ്ങളിൽ നിർത്തിയിട്ടാൽ മറ്റ് വാഹനങ്ങൾക്ക് പോകുവാൻ പ്രയാസമാണ്. അന്യ വാഹനങ്ങൾ അകത്തേക്ക് പ്രവേശിക്കരുതെന്ന ബോർഡ് മുൻസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസ് സ്റ്റാൻഡിൽ യാത്രക്കാർ നിൽക്കുമ്പോൾ തന്നെ ബൈക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഇതുവഴി പോകുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നുണ്ട്.
നിരീക്ഷണം പോരാ
നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നഗരസഭാ കാര്യാലയത്തിൽ സ്ഥാപിച്ചിരിക്കുന്ന മോണിറ്റർ സംവിധാനം വഴി മാത്രമേ ഇവയുടെ നിരീക്ഷണം സാധ്യമാകു. പൊലീസ് സ്റ്റേഷനിൽ കാമറയുടെ മോണിറ്റർ സ്ഥാപിച്ച് നീരീക്ഷണം പൊലീസിന്റെ നേതൃത്വത്തിലാക്കണമെന്ന് നഗരസഭ അധികർതരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടികൾ ഒന്നുംതന്നെ എടുത്തിട്ടില്ല. നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെയോ ട്രാഫിക്ക് വാർഡൻമാരെയോ നിയോഗിക്കുന്നതും പരമിതമാണ്. ചില ദിവസങ്ങളിൽ മാത്രമാണ് ഇവിടെ പൊലീസിന്റെ സേവനമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |