കൊല്ലം: കേരളത്തിലെ വ്യവസായ വളർച്ചാനിരക്ക് 17.3 ശതമാനമായത് വലിയ നേട്ടമാണെന്ന് മന്ത്രി പി.രാജീവ്. ജില്ലാതല നിക്ഷേപകസംഗമം നാണി ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിൽ മാത്രമായി ആകെ 130 പ്രൊപ്പോസലുകളിലായി 397.58 കോടി നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
20 വനിതാസംരംഭകരിൽ നിന്ന് 12.31 കോടി മുതൽമുടക്ക് ഉൾപ്പെടുന്നതാണിത്. ഉത്പാദന മേഖലയിൽ 18.9 ശതമാനം വർദ്ധനയുണ്ടായി. യു.എ.ഇയിലേക്ക് കയറ്റുമതിയിൽ 52.1 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മെയ്ക്ക് ഇൻ കേരളയ്ക്കായി 100 കോടി രൂപയാണ് നീക്കിവയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു. രാവിലെ തുടങ്ങിയ നിക്ഷേപ സംഗമത്തിൽ വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് ലഭ്യമാക്കേണ്ട ലൈസൻസുകളും ക്ലിയറൻസുകളും സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സംശയനിവാരണം നടത്തി.
എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായി. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് നാസറുദീൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |