കൊല്ലം: ഭക്ഷണം തയ്യാറാക്കി നൽകിയില്ലെന്ന് പറഞ്ഞ് അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിലായി. ആയൂർ തേവന്നൂർ കാവനാംകോണത്ത് ദേവകിയെ മർദ്ദിച്ച കേസിൽ മനോജാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ മദ്യപിച്ച് വീട്ടിലെത്തിയ മനോജ്,ഭക്ഷണം വയ്ക്കാത്തതിന്റെ പേരിൽ അമ്മയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലമുടിയിൽ പിടിച്ച് വലിച്ചിഴച്ച ശേഷം തടി കക്ഷണം കൊണ്ട് അടിക്കുകയും ചെയ്തു. ദേവകിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ മൊബൈൽ കാമറയിൽ സംഭവം പകർത്തി പൊലീസിന് കൈമാറുകായിയിരുന്നു. ഇതോടെ ചടയമംഗലം പൊലീസെത്തി മനോജിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. അമ്മയെ മർദ്ദിക്കുന്നത് പതിവാക്കിയ മനോജ്,പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ ഏഴ് മാസം ജയിലിലായിരുന്നു. മാനോജിനെ ഉപേക്ഷിച്ച് ഭാര്യയും മക്കളും വേറെയാണ് താമസം. വീട്ടിൽ മനോജും അമ്മയുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |