കോട്ടയം: നിയമം ഞങ്ങൾക്ക് പുല്ലാണ് !.. വാഹനവുമായി നിരത്തിലിറങ്ങുമ്പോൾ ചില കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസ് ഡ്രൈവർമാരുടെ മനോഭാവമാണ്. മനുഷ്യജീവന് പുല്ലുവില കൽപ്പിച്ചാണ് ഇവർ വളയംപിടിക്കുന്നത്. പിന്നെ നിരത്തുകളിൽ മത്സരയോട്ടമായി. പൊലിഞ്ഞത് എത്രയെത്ര ജീവനുകൾ. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ നടന്ന ബസ് അപകടം മത്സരപാച്ചിലിന്റെ ഒടുവിലത്തെ ഉദാഹരണം. എറണാകുളം റൂട്ടിലോടുന്ന ആവേമരിയ എപ്പോഴും ബസ് യാത്രക്കാരുടെ പേടിസ്വപ്‌നമാണ്.
സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനപ്പുറം കെ.എസ്.ആർ.ടി.സി ബസുകളുമായും ഇവർ കൊമ്പുകോർക്കാറുണ്ട്.
സ്വകാര്യ ബസുകളുടെ അമിതവേഗതയാണ് പലപ്പോഴും യാത്രക്കാരെ ഭീതിയുടെ മുൾമുനയിൽ നിറുത്തുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ എത്തുന്നതിന് മുമ്പ് ആളുകളെ കയറ്റാൻ സ്വകാര്യ ബസിലെ ജീവനക്കാർ തന്ത്രപ്പെടുകയാണ്. ബസിലേക്ക് വേഗത്തിൽ കയറണമെന്ന് പറഞ്ഞ് യാത്രക്കാരെ ജീവനക്കാർ ശകാരിക്കുന്നതും പതിവാണ്. ആശുപത്രി മേഖലകളിൽ അമിത വേഗത പാടില്ലെന്നും ഓവർ ടേക്കും, ഹോൺ മുഴക്കവും പാടില്ലെന്ന ഗതാഗത വകുപ്പിന്റെ നിയമങ്ങളൊന്നും ബാധകമല്ലെന്ന രീതിയിലാണ് ബസുകൾ പായുന്നത്.
മത്സരയോട്ടം ഇവിടങ്ങളിൽ
കെ.കെ റോഡ്
എം.സി റോഡ്
മണർകാട് അയർക്കുന്നം റോഡ്
കിടങ്ങൂർ പാലാ റോഡ്
ചങ്ങനാശേരി വാഴൂർ റോഡ്
മെഡിക്കൽ കോളേജ് റോഡ്
എറണാകുളം-പാലാ-ഈരാറ്റുപേട്ട റോഡ്
സ്വകാര്യ ബസുകളുടെ മത്സര ഓട്ടം അവസാനിപ്പിച്ചില്ലെങ്കിൽ ഈ റൂട്ടിൽ വീണ്ടും അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്. വീതി കുറഞ്ഞ റോഡും അപകടകരമായ വളവുകളും നിറഞ്ഞ റോഡിൽ വേഗത കുറച്ച് സർവീസ് നടത്തണം.
യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |