അറസ്റ്റ് ഭയന്ന് നൂറിലധികം പേർ വോട്ട് ചെയ്തില്ല
കോഴിക്കോട്: ഒളിവിൽ കഴിയുന്ന താമരശ്ശേരി പഞ്ചായത്ത് കരിങ്ങമണ്ണ വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ബാബു കുടുക്കിൽ വോട്ട് ചെയ്തില്ല. താമരശ്ശേരി ഫ്രഷ് കട്ട് കോഴിയറവ് മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെയുള്ള സമരവുമായി ബന്ധപ്പെട്ട് കേസുള്ളതിനാൽ ഒളിവിലാണ്. ബാബുവിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുമുണ്ട്. പത്രിക സമർപ്പിച്ച ശേഷമാണിത്. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭീതിയെ തുടർന്ന് ഫാക്ടറിക്കെതിരെ സമരം നടത്തിയ പങ്കെടുത്ത ജനകീയ സമരസമിതിയിലെ നൂറിലധികം പേരും വോട്ട് ചെയ്യാനെത്തിയില്ല. പ്രത്യേകിച്ചും യുവാക്കൾ. ഫാക്ടറി തീവെപ്പ് വരെയെത്തിയ സമരം നടത്തിയ ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതി ചെയർമാനാണ് ബാബു. താമരശ്ശേരി 11-ാം വാർഡിലാണ് മത്സരിക്കുന്നത്. കട്ടിപ്പാറയിലെ കോഴിയറവ് മാലിന്യ സംസ്കരണ ഫാക്ടറിക്ക് മുന്നിൽ ഒക്ടോബർ 21ന് നടന്ന സമരം അക്രമത്തിൽ കലാശിച്ചിരുന്നു. ജനക്കൂട്ടം ഫാക്ടറിക്ക് തീയിട്ടു. ഗൂഢാലോചനാ കുറ്റമാണ് ബാബുവിനെതിരെ ചുമത്തിയത്. ബാബു ഉൾപ്പെടെ സമരസമിതിയിലെ പ്രധാനികൾക്കായി രാത്രിയിലും വീട് കയറി പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |