കൊണ്ടോട്ടി : എടവണ്ണപ്പാറ എളമരം റോഡിലെ പാൻചീരിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. എടവണ്ണപ്പാറ ഭാഗത്ത് നിന്നും എളമരം ഭാഗത്തേക്കും മപ്രം ഭാഗത്തേക്കും പോകുന്നവർ പാൻചീരിയിലെ ഈ വളവിൽ നിന്നാണ് തിരിഞ്ഞുപോകേണ്ടത്. രണ്ടു ഭാഗത്തേക്കും പോകുമ്പോൾ കയറ്റവും റോഡിന്റെ വളവും ജംഗ്ഷനും ആയതിനാൽ മറുഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ പറ്റാത്ത അവസ്ഥയുണ്ട്. പാൻചീരിയിലും പരിസരത്തും അപകടങ്ങളിൽ മരണങ്ങൾ വരെ സംഭവിച്ചു . കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ബൈക്ക് ഡ്രൈനേജിലേക്കു വീണ് യാത്രക്കാർ അര മണിക്കൂർ റോഡരികിൽ കിടന്ന സംഭവമുണ്ടായി. ഈ വളവിൽ റോഡ് വീതി കൂട്ടണമെന്ന ആവശ്യം ശക്തമാവുകയാണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന എളമരം പാലം വന്നതോടെ എടവണ്ണപ്പാറ എളമരംറോഡിലെ ഗതാഗത തിരക്ക് വർദ്ധിച്ചു. രണ്ടാമത്തെ കൂളിമാട് മപ്രം പാലവും യാത്രാ യോഗ്യമാക്കുന്നതോടെ ഈ റൂട്ടിലെ ഗതാഗത തിരക്ക് വർദ്ധിക്കും. ഇത് റോഡിൽ അപകടം കൂട്ടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നാട്ടുകാരേക്കാൾ കൂടുതൽ പുറത്തുനിന്നെത്തുന്ന യാത്രക്കാരാണ് കൂടുതലായും അപകടത്തിൽ പെടുന്നത് . റോഡ് സൈഡിൽ നിർമ്മിച്ച ഡ്രൈനേജിന്റെ മുകളിൽ സ്ളാബ് ഇടാത്തതും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും അമിത വേഗതയും അപകടങ്ങളും കൂട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |