തിരൂർ: ആലിങ്ങൽ കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ രക്ഷപ്പെട്ട് ഒളിവിലായിരുന്ന കൊല്ലം കൊട്ടിയം സ്വദേശി സിയാദിനെ (25) തിരൂർ പൊലീസ് പിടികൂടി. കേസിലെ മറ്റു പ്രതികളെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിൽ ആലിങ്ങൽ വെച്ച് കഞ്ചാവുമായി എത്തിയ കാർ പൊലീസ് തടഞ്ഞപ്പോൾ പ്രതികൾ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കാറിൽ നിന്ന് പൊലീസ് ആറ് കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. സംഭവശേഷം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഒളിവിലായിരുന്ന പ്രതിയെ മണ്ണാർക്കാടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്. തിരൂർ ഡിവൈ.എസ്.പി ബെന്നി യുടെ നിർദ്ദേശ പ്രകാരം തിരൂർ സി.ഐ ജിജോ എം.ജെ, എസ്.ഐ ജലീൽ കറുത്തേടത്ത്, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, സീനിയർ സി.പി.ഒമാരായ രാജേഷ്, ജയപ്രകാശ്, സി.പി.ഒ സുമേഷ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |