പത്തനംതിട്ട: കഞ്ചാവ്, മണൽ മാഫിയകളുടെ സംരക്ഷകരായി സി.പി.എം ജില്ലാ നേതൃത്വം മാറിയതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രിയും സി.പി.എം ജില്ലാ സെക്രട്ടറിയും ചേർന്ന് സി.പി.എമ്മിലേക്ക് സ്വീകരിച്ച യുവാക്കൾക്ക് ലഹരി, മദ്യ, മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ അത് നിഷേധിച്ച സി.പി.എം ആ സംഘത്തിലുണ്ടായിരുന്ന യുവാവിനെ അടുത്ത ദിവസം കഞ്ചാവുമായി പിടികൂടിയതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് ചോദിച്ചു. ജില്ലയിലുടനീളം ക്വട്ടേഷൻ സംഘത്തെപ്പോലെയാണ് സി.പി.എം പ്രവർത്തകർ പ്രവർത്തിക്കുന്നത്. പൊലീസുദ്യോഗസ്ഥരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനിൽ വത്കരണത്തിനെതിരെ ഈ മാസം 20 ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനങ്ങളും രാഷ്ട്രീയ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കുമെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |