തിരുവല്ലം: തിരുവല്ലം പുഞ്ചക്കരിയിൽ വീട്ടുമുറ്റത്ത് നിന്ന എസ്.ഐയെയും ഭാര്യയെയും ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചു. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തിൽ എസ്.ഗിരീഷ്കുമാർ(50),ഭാര്യ ശ്രീകല(48) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു ആക്രമണം.പുഞ്ചക്കരി ആഴാകോണം സ്വദേശി രാഹുലി(19) നെ അറസ്റ്റ് ചെയ്തതെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. കൂട്ടുപ്രതി അജയ് (19) എന്നയാളാണ് രക്ഷപ്പെട്ടത്. ഇരുവരും നിരവധി മോഷണ കേസുകളിലെ പ്രതികളാണെന്നും സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നും പൊലീസ് അറിയിച്ചു. ഹോളോബ്രിക്സ് കട്ടയ്ക്കുള്ള ഏറിൽ ഗിരീഷിന്റെ മുഖത്തും നെഞ്ചിലും ഭാര്യയുടെ കൈയ്ക്കും പരിക്കുണ്ട്. രാഹുലിനെ നാട്ടുകാർ പിടികൂടി തിരുവല്ലം പൊലീസിനു കൈമാറി. ഇവരെത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു. റോഡിനോട് ചേർന്ന വീട്ടിൽ പൊങ്കാലയിടാൻ മുറ്റം തൂത്തു വൃത്തിയാക്കുന്നതിനിടെ ശ്രീകലയെ ബൈക്കിൽ എത്തിയ രണ്ടുപേർ അസഭ്യം പറയുകയും കൈയിൽ പിടിച്ചു തിരിച്ചുവെന്നും ഗിരീഷ് പറഞ്ഞു. സംഭവം കണ്ട് ഓടിയെത്തുമ്പോഴാണ് അക്രമികൾ ഹോളോ ബ്രിക്സ് കട്ട എടുത്ത് തന്നെ എറിഞ്ഞതെന്നും എസ്.ഐ പറഞ്ഞു. കണ്ണിന് താഴെയുള്ള മുഖത്തെ മുറിവിൽ മൂന്ന് തുന്നലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |