വിഴിത്തം: അസം സ്വദേശിനിയെ ആക്രമിക്കാൻ ശ്രമിച്ച 3 അംഗ സംഘത്തിലെ ഒളിവിലായിരുന്ന മുഖ്യ പ്രതി പൊലീസ് പിടിയിലായി.വെസ്റ്റ് ബംഗാൾ സ്വദേശിയായ കൈമനം വിവേക് നഗറിൽ വാടകക്ക് താമസിക്കുന്ന നാന എന്നു വിളിക്കുന്ന സുജിത് ദാസി (43)നെയാണ് കോവളം
പൊലീസ് അറസ്റ്റ്ചെയ്തത്.മറ്റൊരു പ്രതിയായ കരുനാഗപ്പള്ളി സ്വദേശി ദീപുവിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിലാണ്.കഴിഞ്ഞ ഞായറാഴ്ച രാത്രി11നാണ് പ്രതി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം യുവതി താമസിക്കുന്ന ഹോട്ടൽ മുറിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും ദേഹോപദ്രവം ഏൽപ്പിച്ചതും. ജോലിസംബന്ധമായി പ്രതികൾ പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.കോവളം എസ്.എച്ച്.ഒ ബിജോയ്,എസ്.ഐ അനീഷ് കുമാർ,സി.പി.ഒ മാരായ ഷൈൻ ജോസ്,സെൽവദാസ് എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |