തിരുവനന്തപുരം: വികസന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിന് 27.37 കോടി രൂപയ്ക്കുള്ള ഭരണാനുമതി നൽകിയതായി മന്ത്രി വീണാജോർജ് അറിയിച്ചു. മൂന്ന് അനസ്‌തേഷ്യ വർക്ക് സ്റ്റേഷൻ - 30.90 ലക്ഷം, പോർട്ടബിൾ എക്കോ കാർഡിയോഗ്രാഫി സിസ്റ്റം - 25 ലക്ഷം, ഹാർട്ട് ലങ്ങ് മെഷീൻ വിത്ത് ഹീറ്റർ കൂളർ യൂണിറ്റ് - 90.20 ലക്ഷം, യൂറിയ ബ്രീത്ത് അനലൈസർ - 10 ലക്ഷം, വെന്റിലേറ്റർ ഹൈ എൻഡ് - 12 ലക്ഷം, വെന്റിലേറ്റർ പോർട്ടബിൾ - 6.61 ലക്ഷം, വെന്റിലേറ്റർ - 10 ലക്ഷം, വെന്റിലേറ്റർ ആന്റ് ഹുമിഡിഫിയർ - 26 ലക്ഷം, പീഡിയാട്രിക് പോർട്ടബിൾ വെന്റിലേറ്റർ - 7.07 ലക്ഷം, മൂന്ന് ഡി ലാപ്രോസ്‌കോപിക് സെറ്റ് - 17 ലക്ഷം, ഓട്ടോമെറ്റിക് എലിസ പ്രൊസസർ - 42.80 ലക്ഷം, ലോ ടെമ്പറേച്ചർ പ്ലാസ്‌മ സ്റ്റെറിലൈസർ - 55 ലക്ഷം, ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് - 14 ലക്ഷം, എം.ആർ.ഐ. കമ്പാറ്റിബിൾ ട്രാൻസ്‌പോർട്ട് വെന്റിലേറ്റർ - 15 ലക്ഷം, ഹൈഎൻഡ് മോണിറ്റർ - 10 ലക്ഷം, ഹീമോഡയാലിസിസ് മെഷീൻ - 10.59 ലക്ഷം, ഇ.എം.ജി /എൻസിവി/ ഇ.പി മെഷീൻ - 14 ലക്ഷം, പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ - 10 ലക്ഷം, ഇലക്‌ട്രോ ഹൈട്രോളിക് ഓപ്പറേഷൻ ടേബിൾ - 12 ലക്ഷം എന്നിങ്ങനെ വിവിധ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനാണ് തുക അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |