തിരുവനന്തപുരം: ആറ്റിങ്ങൽ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണത്തിന് കരാറായി. ആർ.ഡി.എസ് എന്ന കമ്പനിയാണ് 795 കോടി രൂപയ്ക്ക് ജോലിയേറ്റെടുത്തത്. ഭൂമിവില വിതരണം പൂർത്തിയായാലുടൻ സ്ഥലം നിർമ്മാണത്തിനായി കമ്പനിക്ക് വിട്ടുനൽകും. ഭൂവുടമകളിൽ 60 ശതമാനം പേർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. ശേഷിക്കുന്നവർക്ക് ഈ മാസം 31ന് മുമ്പ് അദാലത്തുകൾ സംഘടിപ്പിച്ച് പണം വിതരണം ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ബൈപ്പാസിനും കഴക്കൂട്ടം- കടമ്പാട്ടുകോണം ദേശീയപാതയ്ക്കും ഭൂമി വിട്ടുകൊടുത്തവരുടെ നഷ്ടപരിഹാരം ദ്രുതഗതിയിൽ വിതരണം ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആർ.ഡി.എസിന് പുറമേ ശ്രീധന്യ കൺസ്ട്രക്ഷൻസ്, ഇ.കെ.കെ ലിമിറ്റഡ്, എസ് ആൻഡ് പി ഡെവലപ്പേഴ്സ് എന്നീ കമ്പനികളും ടെൻഡറിൽ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |