തിരുവനന്തപുരം: ഹൈക്കോടതി അനുവദിച്ച ഒരാഴ്ച സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിലെ കുഴികൾ അടയ്ക്കാനുള്ള ശ്രമം അവസാനഘട്ടത്തിൽ. ഇന്നുകൊണ്ട് പരമാവധി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.കൂടുതൽ കുഴികളുള്ള ആലപ്പുഴ, എറണാകുളം, കൊല്ലം, തിരുവനന്തപുരം മേഖലകളിലെ റോഡുകളിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവൃത്തികൾ. ജില്ലാ കളക്ടർമാരും എക്സിക്യുട്ടീവ് എൻജിനിയർമാരും പൊതുമരാമത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയും പുരോഗതി നേരിട്ട് വിലയിരുത്തുന്നുണ്ട്.കണ്ണൂർ, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കുഴികൾ പൂർണമായും അടച്ചു. മേജർ പ്രവൃത്തികൾ പൂർത്തീകരിച്ച എറണാകുളത്ത് മൈനർ വർക്കുകൾ ഇന്ന് വൈകിട്ടോടെ പൂർണമാകും. മറ്റ് ജില്ലകളിലും വേഗത്തിലാണ് അറ്റകുറ്റപ്പണി. കാലവർഷകാലത്ത് നിറുത്തിവച്ച മരാമത്ത് ജോലികളും പുനരാരംഭിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് പരമാവധി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |