തൃശൂർ: സംസ്ഥാന ക്ഷീരസംഗമത്തിന്റെ ഭാഗമായി ഒരുക്കിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കർഷകർക്ക് ആശ്വാസമായി. മണ്ണുത്തി വെറ്ററിനറി കോളേജ് കാമ്പസിലെ പുഷ്യരാഗം ഹാളിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. അഹല്യ കണ്ണാശുപത്രി, തൃശൂർ അമല ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ കോളേജ് എന്നിവയുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. അമലാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ മെഗാ മെഡിക്കൽ ക്യാമ്പ് (ജനറൽ, സർജറി, ഗൈനക്കോളജി, കാർഡിയോളജി, അസ്ഥിരോഗം, ആയുർവേദം) ഇന്നും നാളെയും (ഫെബ്രുവരി 12, 13) അഹല്യാ കണ്ണാശുപത്രിയുടെ നേത്ര വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നാളെ (ഫെബ്രുവരി 13) മുതൽ 15 വരെയും മെഡിക്കൽ ക്യാമ്പുണ്ടാകും. രാവിലെ 9.30 മുതൽ വൈകിട്ട് മൂന്ന് വരെയാണ് പരിശോധനാ സമയം. ജില്ലാ മെഡിക്കൽ ഓഫീസിന്റെ (അലോപ്പതി) നേതൃത്വത്തിലുള്ള ക്യാമ്പിൽ 13 മുതൽ 15 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെയും സേവനം ലഭ്യമാകും. ഹോമിയോപ്പതി വിഭാഗത്തിന്റെ 14നും ആയുർവേദത്തിന്റെ 15നും ക്യാമ്പുകൾ രാവിലെ 9 മുതൽ വൈകീട്ട് 4 വരെ ഉണ്ടാകും. 24 മണിക്കൂർ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |