കൊടുങ്ങല്ലൂർ : ട്രോളിംഗ് നിരോധനം ഇന്ന് രാത്രി പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ തീരത്തേക്ക്. മുനമ്പം, അഴീക്കോട് മത്സ്യബന്ധന മേഖലയിലെ ബോട്ടുകളിൽ ഭൂരിഭാഗവും വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തീരമണഞ്ഞു. കഴിഞ്ഞ രണ്ട് മാസങ്ങളിൽ കനത്ത ചൂടും അശാസ്ത്രീയ മത്സ്യബന്ധനവും മൂലം മത്സ്യസമ്പത്ത് തീരെ കുറവായിരുന്നു. കടലിൽ ദിവസങ്ങൾ ചെലവഴിച്ചാലും വലയിൽ വീഴുന്നത് തുച്ഛമായ മീനായിരുന്നു. വെന്തുരുകിയ ചൂടിനെ തുടർന്ന് മീൻകൂട്ടം അപ്രത്യക്ഷമായി. ജൂലായ് 31 അർദ്ധരാത്രി വരെ 52 ദിവസത്തേക്കാണ് മൺസൂൺ കാല ട്രോളിംഗ് നിരോധനം നടപ്പാക്കുന്നത്.
സജ്ജീകരണങ്ങൾ ഇവ
അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം
കടൽ രക്ഷാപ്രവർത്തനങ്ങൾക്കും കടൽ പട്രോളിംഗിനുമായി സ്വകാര്യ ബോട്ട് പട്രോളിംഗ്
ഫിഷറീസ് സ്റ്റേഷൻ വാടകയ്‌ക്കെടുക്കുന്ന ബോട്ടുകൾ അഴീക്കോട്, ചേറ്റുവ എന്നിവിടങ്ങളിലേക്ക്
രക്ഷാ പ്രവർത്തനത്തിന് ഗോവയിൽ നിന്നും പരിശീലനം ലഭിച്ച 13 മത്സ്യത്തൊഴിലാളി യുവാക്കൾ
കൺട്രോൾ റൂം നമ്പർ : 0480 2996090
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |