വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ആസ്ഥാനത്തെ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കിണർ കാടുകയറുന്നു. ഓഫീസ് ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും ഉപയോഗിക്കുന്ന കിണറാണ് ഈ വിധം കാടു കയറുന്നത്. അതിരൂക്ഷ വേനലിൽ പോലും വറ്റാത്ത കിണറാണിത്. എന്നാൽ വെള്ളം കോരണമെങ്കിൽ കിണറ്റിൽ നിറഞ്ഞു നിൽക്കുന്ന പാറകം വെട്ടിമാറ്റണം. ചുറ്റുമതിൽ കെട്ടിയും ഇരുമ്പ് വലയിട്ടും സംരക്ഷിച്ചിട്ടുണ്ടെങ്കിലും കമ്പികൾക്കുള്ളിലൂടെ പാറകച്ചെടികൾ വളർന്നു പന്തലിച്ചിരിക്കുകയാണ്. കിണർ നിർമ്മിച്ചത് 1098 ലാണെന്ന് ചുറ്റുമതിലിൽ പതിച്ചിട്ടുണ്ടെങ്കിലും കിണറിന് 926 വർഷത്തെ പഴക്കമുണ്ടോയെന്ന സംശയത്തിലാണ് നാട്ടുകാർ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ജലസ്രോതസ് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |