തൃശൂർ : പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റായി (തൃശൂർ പ്രസ്ക്ലബ്) ഒ.രാധികയെയും (മാതൃഭൂമി) സെക്രട്ടറിയായി പോൾമാത്യുവിനെയും (ദീപിക) തിരഞ്ഞെടുത്തു. കെ.ഗിരീഷാണ് (ദേശാഭിമാനി) ട്രഷറർ. മറ്റ് ഭാരവാഹികൾ: വി.കെ കൃഷ്ണകുമാരി (മംഗളം), കെ.ജെ.അരുൺ (മലയാള മനോരമ) ( ഇരുവരും വൈസ് പ്രസിഡന്റ്), റാഫി എം.ദേവസി (കേരള കൗമുദി) (ജോ. സെക്രട്ടറി), എക്സിക്യൂട്ടീവ് അംഗങ്ങൾ: ബി.സതീഷ് (കേരള കൗമുദി), അനിജമോൾ (ജന്മഭൂമി), അനീഷ് ആന്റണി (കേരള വിഷൻ), സി.എസ് ദീപു (മംഗളം), രമേശൻ പീലിക്കോട് (സിറാജ്). ബിനോയ് ജോർജ് (ജനയുഗം) വരണാധികാരിയും എസ്.സുദീപ് (മംഗളം) സഹവരണാധികാരിയുമായിരുന്നു.
പാസിംഗ് ഔട്ട് പരേഡ് : മുഖ്യമന്ത്രി സല്യുട്ട് സ്വീകരിക്കും
തൃശൂർ : വനിതാ പൊലീസ് ബറ്റാലിയൻ മൂന്നാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് രാമവർമ്മപുരം പൊലീസ് അക്കാഡമി ഗ്രൗണ്ടിൽ നടക്കും. രാവിലെ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും. 446 സേനാംഗങ്ങളാണ് പരേഡിൽ അണിനിരക്കുക. ഡി.ജി.പി അനിൽകാന്ത്, അക്കാഡമി ഡയറക്ടർ ബൽറാം കുമാർ ഉപാദ്ധ്യായ, ഐ.ജി കെ.പി.ഫിലിപ്പ് എന്നിവർ പങ്കെടുക്കും.
സുവർണമുദ്ര സമർപ്പണം
ഇരിങ്ങാലക്കുട : ആറ് പതിറ്റാണ്ടോളം കാലം കൂടൽമാണിക്യ തിരുവുത്സവത്തിന്റെ പ്രധാന അനുഷ്ഠാന പ്രവൃത്തികളുടെയും, മേളം പഞ്ചവാദ്യ വിഭാഗങ്ങളിലും പങ്കെടുത്തവർക്കുള്ള സുവർണമുദ്രയും, ഗുരുദക്ഷിണയും മന്ത്രി ഡോ.ആർ.ബിന്ദു സമർപ്പിച്ചു. കൂടൽമാണിക്യം ദേവസ്വം സഹകരണത്തോടെ പല്ലാവൂർ തൃപ്പേക്കുളം സമിതി സംഘടിപ്പിച്ച ചടങ്ങിൽ 'വലിയപാണി' ചടങ്ങ് നിർവഹിക്കാറുള്ള വടക്കൂട്ട് മാരാത്തെ തല മുതിർന്നംഗം അപ്പൻ മാരാർക്കും, തെക്കേ വാരിയത്തെ കാരണവർ കെ.വി ചന്ദ്രൻ വാരിയർക്കും സുവർണ മുദ്രയും, ഇലത്താള പ്രമാണികളായ മണിയാംപറമ്പിൽ മണി നായർക്കും, പറമ്പിൽ നാരായണൻ നായർക്കും പതിനായിരം രൂപയുടെ ഗുരുദക്ഷിണയുമാണ് സമർപ്പിച്ചത്. പെരുവനം കുട്ടൻമാരാരെ മന്ത്രി പൊന്നാടയണിയിച്ചു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |