ന്യൂഡൽഹി: മൂന്നു മാസത്തിനിടെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത് 1,14,855.97 കോടി രൂപയുടെ നിക്ഷേപം. പണപ്പെരുപ്പത്തെ സംബന്ധിച്ച ആശങ്കകളാണ് നിക്ഷേപകരെ പിന്നോട്ടടിക്കാനുള്ള പ്രധാന കാരണം. മാർച്ചിൽ ഇതു വരെ ഫോറിൻ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) 48261.65 കോടി രൂപയുടെ ആഭ്യന്തര ഓഹരികളാണ് വിറ്റത്. പണപ്പെരുപ്പത്തിനൊപ്പം റഷ്യ-യുക്രെയിൻ യുദ്ധമടക്കമുള്ള ആഗോള പ്രശ്‌നങ്ങളും നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. തുടർച്ചയായ ആറാംമാസമാണ് വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് വൻതുക പിൻവലിക്കുന്നത്. വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വർദ്ധന സാധനവിലകളിലും ഉടനെ പ്രതിഫലിക്കുന്നതോടെ തിരിച്ചടിയാകുമെന്ന ഭയമാണ് നിക്ഷേപകർക്കുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |