ലാഗോസ്: ബിറ്റ്‌കോയിനെ തങ്ങളുടെ ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ച് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്. ക്രിപ്‌റ്റോകറൻസിയെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്. "ബിറ്റ്കോയിൻ ഇനിമുതൽ രാജ്യത്തെ ഔദ്യോഗിക കറൻസിയായിരിക്കും. ബിറ്റ്‌കോയിന്റെ ഉപയോഗം നിയമവിധേയമാക്കുന്നതിലൂടെ, നിക്ഷേപകരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ എന്ന് പ്രസിഡന്റ് ഫൗസ്റ്റിൻ-ആർചേഞ്ച് ടൗഡേര പറഞ്ഞു. ബിറ്റ്‌കോയിന്റെ ഉപയോഗത്തിലൂടെ രാജ്യത്ത് സങ്കീർണ്ണമായേക്കാവുന്ന പണ കൈമാറ്റം സുഗമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിനെ ഔദ്യോഗിക കറൻസിയായി അംഗീകാരിച്ച ലോകത്തെ ആദ്യ രാജ്യം മദ്ധ്യ അമേരിക്കയിലെ എൽ സാൽവദോർ സാൽവദോറിന്റെ പാതയാണ് രാജ്യം പിന്തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |