ന്യൂഡൽഹി: മുന്നൂറ് ചെറിയ ജെറ്റുകൾക്ക് ഓർഡർ നല്കാൻ ഒരുങ്ങി എയർ ഇന്ത്യ. വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറുകളിൽ ഒന്നായിരിക്കും ഇത്. മുൻപ് കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ എത്തിയതോടെയാണ് പുതിയ ചുവടുവയ്പ്പിന് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
എയർബസ് , ബോയിംഗ് കമ്പനികളുടെ വിമാനം വാങ്ങാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് എയർഇന്ത്യ വൃത്തങ്ങൾ പറയുന്നു. എയർബസിന്റെ എസ്ഇ എ320 നിയോ ജെറ്റോ, ബോയിംഗിന്റെ 737 മാക്‌സ് മോഡലുകളോ വാങ്ങാനാണ് കമ്പനി നീക്കം നടത്തുന്നത്. ചിലപ്പോൾ രണ്ടു കമ്പനികളുടെ വിമാനങ്ങൾ ഒരുമിച്ച് വാങ്ങാനും ആലോചനയുണ്ട്.
വാങ്ങൽ ചർച്ചകൾ വളരെ രഹസ്യമായാണ് നടക്കുന്നത്. ടാറ്റാ ഗ്രൂപ്പ് ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
എയർ ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്ന 737 മാക്‌സ് ജെറ്റുകൾക്ക് ഒരു ഇടപാടിൽ 10 ജെറ്റുകൾ കൈമാറുമ്പോൾ ഏകദേശം 40.5 ബില്യൺ ഡോളർ( ഏകദേശം 400 കോടി രൂപ) വിലവരും. 300 വിമാനങ്ങളുടെ നിർമ്മാണത്തിനും വിതരണത്തിനും വർഷങ്ങൾ തന്നെ ആവശ്യമായി വരും. അതിനാൽ തന്നെ ഘട്ടം ഘട്ടമായി ആയിരിക്കും വില്പന.
നിലവിൽ ഭാരം കുറഞ്ഞ നാരോ ബോഡിയോട് കൂടിയ ജെറ്റുകൾ മാസംതോറും 50 എണ്ണമാണ് എയർബസ് നിർമ്മിക്കുന്നത്. 2023-ന്റെ മദ്ധ്യത്തോടെ ഇത് 65 ആയും 2025 ഓടെ 75 ആയും വർദ്ധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |