ന്യൂഡൽഹി: സർക്കാരിന്റെ മൊത്തം കടം 147.19 ലക്ഷം കോടിയായി വർദ്ധിച്ചുവെന്ന് ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ കണക്കാണിത്. ജൂണിൽ അവസാനിച്ച മുൻപാദത്തിൽ ഇത് 145.72 ലക്ഷം കോടിയായിരുന്നു.
2022-23 രണ്ടാം പാദത്തിൽ 1 ശതമാനം വർദ്ധനവാണ് കാണിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, 2022 സെപ്തംബർ അവസാനത്തോടെ മൊത്തം മൊത്ത ബാദ്ധ്യതയുടെ 89.1 ശതമാനമാണ് പൊതുകടം, ജൂൺ 30 വരെയുള്ള 88.3 ശതമാനത്തിൽ നിന്ന് വർദ്ധിച്ചതായി ചൊവ്വാഴ്ച ധനമന്ത്രാലയം പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ട് പറയുന്നു
പണപ്പെരുപ്പം പിടിച്ചുനിർത്തുക എന്ന ഉദ്ദേശത്തോടെ രണ്ടാം പാദത്തിൽ പോളിസി റിപ്പോ നിരക്ക് 4.90 ശതമാനത്തിൽ നിന്ന് 5.90 ശതമാനമായി ഉയർത്താൻ മോണിട്ടറി പോളിസി കമ്മിറ്റി തീരുമാനിച്ചു.
കേന്ദ്ര ഗവൺമെന്റ് സെക്യൂരിറ്റികളുടെ ഉടമസ്ഥാവകാശ പാറ്റേൺ സൂചിപ്പിക്കുന്നത് വാണിജ്യ ബാങ്കുകളുടെ വിഹിതം ജൂൺ 30ലെ 38.04 ശതമാനത്തിൽ നിന്ന് 2022 സെ്ര്രപംബർ അവസാനത്തോടെ 38.3 ശതമാനമായിരുന്നു.
വിദേശനാണ്യ കരുതൽ ശേഖരം സെപ്റ്റംബറിലെ കണക്കനുസരിച്ച് 532.66 ബില്യൺ ഡോളറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |