കൊച്ചി: കൊച്ചി കപ്പൽശാലയുടെ (കൊച്ചിൻ ഷിപ്പ്‌യാർഡ്) ഓഹരികൾ കഴിഞ്ഞവാരം വ്യാപാരത്തിനിടെ ഒരുവേള എക്കാലത്തെയും ഉയരമായ 610.75 രൂപയിലെത്തി. 5 ശതമാനം വരെ മുന്നേറ്റമാണ് കമ്പനി ഓഹരികൾ വ്യാഴാഴ്ച നടത്തിയത്. കഴിഞ്ഞ ബുധൻ, വ്യാഴം സെഷനുകളിലായി മാത്രം ഓഹരിവില 12 ശതമാനം വരെ മുന്നേറി. വെള്ളിയാഴ്‌ച ഓഹരിയുള്ളത് 2.42 ശതമാനം നേട്ടവുമായി 604.45ലാണ്. ഇത് റെക്കാഡ് ക്ളോസിംഗ് പോയിന്റാണ്. എല്ലാത്തരം വെസ്സലുകളുടെയും നിർമ്മാണവും അറ്റകുറ്റപ്പണിയും നടത്തുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്‌യാർഡ്. 2017 ആഗസ്‌റ്റ് 11നാണ് കമ്പനി ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്‌തത്. അന്ന് വില 432 രൂപയായിരുന്നു. 2017 നവംബർ 24ലെ 598.60 രൂപയായിരുന്നു ഇതിനുമുമ്പ് കപ്പൽശാലാ ഓഹരിവില കുറിച്ച എക്കാലത്തെയും ഉയരം.
കഴിഞ്ഞ 4 മാസത്തിനിടെ ഓഹരിവില കുതിച്ചത് 96 ശതമാനമാണ്. കേന്ദ്രസർക്കാരിന് 72.86 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |