തൃശൂർ: സർക്കാർ മാർഗനിർദേശങ്ങളനുസരിച്ചും എല്ലാവിധ ലൈസൻസോടെയുമാണ് ഡയറക്ട് സെല്ലിംഗ് സ്ഥാപനമായ ഫിജികാർട്ടിന്റെ പ്രവർത്തനമെന്ന് ചെയർമാൻ ഡോ.ബോബി ചെമ്മണൂർ പറഞ്ഞു. പിരമിഡ് സ്കീമുകളും മണിചെയിനുകളും നടത്തുന്ന അനധികൃത ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങളെ നിരോധിച്ച കേന്ദ്ര നടപടി സ്വാഗതാർഹമാണ്. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നവർ ഉടൻ നിയമപരമായ പ്രവർത്തനങ്ങളിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഡയറക്ട് സെല്ലിംഗ് രംഗത്തെ ഫിജി കാർട്ടിന്റെ വിജയത്തിനുപിന്നാലെ പുതിയ ലോജിസ്റ്റിക് കമ്പനി ബോബി ചെമ്മണൂർ ഗ്രൂപ്പ് പ്രഖ്യാപിച്ചു. 'ബോഫാസ്റ്റ്" എന്ന സംരംഭം 200ഓളം ചാനൽ പാർട്ണർമാരുമായി ചേർന്ന് നൂറോളം ലോജിസ്റ്റിക് വാഹനങ്ങളുമായി ദക്ഷിണേന്ത്യയിലാണ് പ്രവർത്തനം തുടങ്ങുന്നത്.
24 മണിക്കൂറിനകം നഗര, ഗ്രാമങ്ങളിൽ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഉപഭോക്തൃസേവനം മെച്ചപ്പെടുത്താനാകുമെന്നും രണ്ടുവർഷത്തിനുള്ളിൽ 200 കോടിയുടെ നിക്ഷേപം ഈ മേഖലയിൽ നടത്തുമെന്നും ചെയർമാൻ ബോബി ചെമ്മണൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. അനീഷ് കെ. ജോയ്, ഡോ.ജോളി ആന്റണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |