മുംബയ്: മ്യൂച്വൽഫണ്ടുകൾ ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ നേരിട്ടത് 3,900 കോടി രൂപയുടെ നിക്ഷേപനഷ്‌ടം. ഒക്‌ടോബർ-ഡിസംബറിൽ 81,915 കോടി രൂപയുടെ നിക്ഷേപനേട്ടം കൊയ്‌തിരുന്നു. ഇക്വിറ്റിയും ഫിക്‌സഡ് ഇൻകവും ഉൾപ്പെടുന്ന ഓപ്പൺ-എൻഡഡ് ഫണ്ടുകളിൽ നിന്നാണ് മുഖ്യമായും നിക്ഷേപം കൊഴിയുന്നത്.
ഈ വിഭാഗത്തിലേക്ക് ജനുവരിയിൽ 35,224 കോടി രൂപയും ഫെബ്രുവരിയിൽ 31,294 കോടി രൂപയും എത്തിയിരുന്നു. മാർച്ചിൽ 70,418 കോടി രൂപ കൊഴിഞ്ഞത് വൻ തിരിച്ചടിയായി. നാണയപ്പെരുപ്പം, ഇന്ധനവില വർദ്ധന, സാമ്പത്തികഞെരുക്കം തുടങ്ങിയവയാണ് നിക്ഷേപകരുടെ പിന്മാറ്റത്തിന് വഴിവച്ചത്. ഇക്വിറ്റി ഫണ്ടുകളിൽ കഴിഞ്ഞ സാമ്പത്തികവർഷത്തെ (2021-22) മൊത്തം നിക്ഷേപം 1.64 ലക്ഷം കോടി രൂപയായി മെച്ചപ്പെട്ടു. 2020-21ൽ 25,966 കോടി രൂപയുടെ നഷ്‌ടമാണ് രേഖപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |