കൊൽക്കത്ത: ഡിമാൻഡിനൊത്ത ഉത്‌പാദനമില്ലാത്തതിനെ തുടർന്ന് പശ്ചിമ ബംഗാളിൽ ഉരുളക്കിഴങ്ങ് വില കുതിച്ചുയരുന്നു. ജ്യോതി ഇനത്തിന്റെ മൊത്തവില കഴിഞ്ഞവർഷം ഇതേസമയത്തെ 15-17 രൂപയിൽ നിന്ന് കഴിഞ്ഞവാരം കിലോയ്ക്ക് 22-24 രൂപയിലെത്തി. റീട്ടെയിൽ വില കിലോയ്ക്ക് 18-20 രൂപയിൽ നിന്ന് 28-30 രൂപയായി. 25-28 രൂപയുണ്ടായിരുന്ന ചന്ദ്രമുഖി ഇനത്തിന് ഇപ്പോൾ ചില്ലറവില കിലോയ്ക്ക് 40-42 രൂപയുമാണ്.
ഉരുളക്കിഴങ്ങ് ഉത്പാദനത്തിൽ ഇന്ത്യയിൽ രണ്ടാമതാണ് ബംഗാൾ. കാലംതെറ്റിയുള്ള കനത്തമഴ മൂലം ഇക്കുറി ബംഗാളിലെ ഉത്‌പാദനം 20 ശതമാനത്തോളം കുറവാണെന്നാണ് വിലയിരുത്തൽ. 8.5-9 ദശലക്ഷം ടൺ ഉത്പാദനമാണ് 2022ൽ പ്രതീക്ഷിക്കുന്നത്. 2020ലെ 9 ദശലക്ഷം ടണ്ണിൽ നിന്ന് 2021ൽ 11 ദശലക്ഷം ടണ്ണിലേക്ക് ഉത്‌പാദനം കൂടിയിരുന്നു.
4.6 ലക്ഷം ഹെക്‌ടറിലാണ് ബംഗാളിൽ ഉരുളക്കിഴങ്ങ് കൃഷി. ഹൂഗ്ളി, ബർദ്വാൻ, ബങ്കുര, ഈസ്‌റ്റ് മിഡ്‌നാപൂർ, വെസ്‌റ്റ് മിഡ്നാപൂർ എന്നിവടങ്ങളിലാണ് പ്രധാനമായും കൃഷിയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |